ഏതാണ്ട് എട്ടു മണിക്കൂർ നീണ്ട ലക്സംബർഗ് സന്ദർശനം പൂർത്തിയാക്കിയ മാർപാപ്പ തുടർന്ന് അയൽരാജ്യമായ ബെൽജിയത്തിലെത്തി. ഫ്രാൻസിസ് മാർപാപ്പയുടെ 46-ാം അപ്പസ്തോലിക പര്യടനമാണിത്.
ഇന്നലെ രാവിലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പത്തു ഭവനരഹിതരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ഫ്രാൻസിസ് മാർപാപ്പ ലക്സംബർഗിലേക്കു പുറപ്പെട്ടത്.
എട്ടരയ്ക്ക് റോമിൽനിന്നു വിമാനം കയറിയ അദ്ദേഹം ഒന്നര മണിക്കൂറിനുള്ളിൽ ലക്സംബർഗിലെത്തി. ലക്സംബർഗിലെ ഗ്രാൻഡ് ഡ്യൂക്ക് ഹെൻറി, പ്രധാനമന്ത്രി ലൂക് ഫ്രീഡൻ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
നോത്ര് ദാം കത്തീഡ്രലിൽ കത്തോലിക്കാ വിശ്വാസികളെ കണ്ടശേഷമാണു ബെൽജിയത്തിലേക്കു തിരിച്ചത്.