തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി വാർഡ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കെപിസിസി ആഹ്വാന പ്രകാരം സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഭവനസന്ദർശനവും ഫണ്ട് ശേഖരണവും ഈ മാസം 10 വരെ ദീർഘിപ്പിച്ചതായി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് എംഎൽഎ.

ഓണക്കാല അവധിയുടെ പശ്ചാത്തലത്തിലാണു തീയതി നീട്ടിയത്. ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ രണ്ടു വരെയാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ഭവന സന്ദർശനം നടത്തി തെരഞ്ഞെടുപ്പ് ചെലവിലേക്കുള്ള ഫണ്ട് സമാഹരണം ജനങ്ങളിൽ നിന്ന് ശേഖരിക്കാൻ കെപിസിസി തീരുമാനിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസിന്‍റെ എല്ലാ നേതാക്കളും അവരവരുടെ വാർഡുകളിൽ ഭവനസന്ദർശനം നടത്തുന്നത്.


കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങളും ജനാധിപത്യ പ്രക്രിയയെ ശുദ്ധീകരിക്കാൻ രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടങ്ങളും കോണ്‍ഗ്രസ് ജനങ്ങളോട് വിശദീകരിച്ചുകൊണ്ടാണു ഭവനസന്ദർശനം പുരോഗമിക്കുന്നത്.