കറുത്ത വസ്ത്രം ധരിച്ചെത്തിയവരാണ് ആക്രമണം നടത്തിയത്. ഫാ. നിക്കോളായി കോടെൽനിക്കോവ് ആണ് കൊല്ലപ്പെട്ട വൈദികൻ. ഇദ്ദേഹം 40 വർഷമായി ഡെർബെന്റിൽ പ്രവർത്തിച്ചുവരികയാണ്.
ഡാഗേസ്താനിലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിൽ പാശ്ചാത്യ രാജ്യങ്ങളെ കുറ്റപ്പെടുത്തി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ രംഗത്തെത്തി. ആക്രമണത്തിനു പിന്നിൽ യുക്രെയ്നാണെന്ന് ഡാഗേസ്താൻ റിപ്പബ്ലിക് തലവൻ സെർഗെയ് മെലികോവ് ആരോപിച്ചു.
സെർജോകാല ജില്ലാ തലവൻ മഗോമെദ് ഒമറോവിന്റെ രണ്ടു മക്കൾ അക്രമിസംഘത്തിലുണ്ടായിരുന്നുവെന്നു റിപ്പോർട്ടുണ്ട്. ഒമറോവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.