ഈ വർഷം ഹജ്ജിനായി എത്തിയത് 18 ലക്ഷം തീർഥാടകരാണ്. ഇതിൽ 16 ലക്ഷവും വിദേശരാജ്യങ്ങളിൽനിന്നായിരുന്നു. ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാതെ എത്തുന്ന തീർഥാടകരുടെ എണ്ണവും ഏറെയാണ്.
മക്കയിലെ ഗ്രാൻഡ് മോസ്കിൽ ഈയാഴ്ച ആദ്യം രേഖപ്പെടുത്തിയത് 51.8 ഡിഗ്രി സെൽഷസ് ചൂടാണ്. സൗദി സർക്കാർ നിയോഗിച്ച സമിതിയുടെ പഠനറിപ്പോർട്ട് പ്രകാരം ഓരോ പത്തു വർഷത്തിലും മക്കയിലെയും പരിസരത്തെയും ചൂട് 0.4 ഡിഗ്രി സെൽഷസ് വീതം വർധിക്കുകയാണ്.
ഇന്ത്യക്കു പുറമെ ഈജിപ്ത്, മലേഷ്യ, പാക്കിസ്ഥാൻ, ജോർദാൻ, ഇന്തോനേഷ്യ, ഇറാൻ, സെനഗൽ, ടുണീഷ്യ, ഇറാക്ക് എന്നീ രാജ്യങ്ങളിൽനിന്നുള്ള തീർഥാടകരാണു മരിച്ചത്.