റഷ്യ, ഓസ്ട്രിയ സന്ദർശനത്തിന് മോദി തിങ്കളാഴ്ച യാത്ര തിരിക്കും
റഷ്യ, ഓസ്ട്രിയ സന്ദർശനത്തിന്  മോദി തിങ്കളാഴ്ച യാത്ര തിരിക്കും
Friday, July 5, 2024 12:39 AM IST
ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: യുക്രെയ്ൻ യുദ്ധം തുടങ്ങിയതിനുശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദർശിക്കുന്നു. തിങ്കളാഴ്ച മുതലാണു സന്ദർശനം. ഇതോടൊപ്പം യൂറോപ്യൻ രാജ്യമായ ഓസ്ട്രിയയിലും ഔദ്യോഗിക സന്ദർശനം നടത്തും.

41 വർഷത്തിനുശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നത്. അഞ്ചു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് മോദി റഷ്യയിലേക്കു പോകുന്നത്. എട്ടു മുതൽ പത്തുവരെ നീളുന്ന ദ്വിരാഷ്‌ട്ര സന്ദർശനം ഇന്ത്യയ്ക്കും ആഗോളതലത്തിലും സുപ്രധാനമാകും.

ഇന്ത്യയും റഷ്യയും തമ്മിലുള്ള 22-ാമത് വാർഷിക ഉച്ചകോടിക്കായാണ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പ്രധാനമന്ത്രി മോദി റഷ്യൻ തലസ്ഥാനമായ മോസ്കോ സന്ദർശിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായി മോദി നടത്തുന്ന ചർ‌ച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക, സാന്പത്തിക ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ കരാറുകളിൽ ഒപ്പുവയ്ക്കും.

“റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനാണ് പ്രധാനമന്ത്രിയെ ക്ഷണിച്ചത്. ഇരുനേതാക്കളും ഉഭയകക്ഷി ബന്ധങ്ങളുടെ മുഴുവൻ ശ്രേണിയും അവലോകനം ചെയ്യുകയും പ്രാദേശിക, ആഗോള, പരസ്പര താത്പര്യങ്ങളുടെ കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്യും.’’- വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

യുപിയിലെ ഹാത്രസ് ദുരന്തത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെയും പ്രധാനമന്ത്രി മോദിയെയും പ്രസിഡന്‍റ് പുടിൻ അനുശോചനം അറിയിച്ചിരുന്നു. യുക്രെയ്നുമായി യുദ്ധം തുടങ്ങിയതിന്‍റെ പേരിൽ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്തിയപ്പോൾ, റഷ്യയുമായി എണ്ണ വാങ്ങുന്നതിന് ഇന്ത്യ കരാറിലേർപ്പെട്ടു.

റഷ്യയിൽനിന്ന് കുറഞ്ഞ നിരക്കിൽ എണ്ണ ഇറക്കുമതി ചെയ്യാനായത് ഇന്ത്യയ്ക്കു നേട്ടമായി. ഉത്തരകൊറിയയിൽ പുടിൻ നടത്തിയ സന്ദർശനം വിവാദമായതിനുശേഷമാണ് റഷ്യയിലെത്തി പ്രസിഡന്‍റുമായി മോദി കൂടിക്കാഴ്ച നടത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.

2021 ഡിസംബർ ആറിന് ന്യൂഡൽഹിയിലായിരുന്നു അവസാനത്തെ ഇന്ത്യ- റഷ്യ ഉച്ചകോടി. ഉസ്ബെക്കിസ്ഥാനിലെ സമർകണ്ടിൽ 2022 സെപ്റ്റംബർ 16ന് നടന്ന ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയും പ്രസിഡന്‍റ് പുടിനും ഉഭയകക്ഷി ചർച്ചകൾ നടത്തിയിരുന്നു.

ബുധനാഴ്ചയാണ് മോദി ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലെത്തുന്നത്. ഓസ്ട്രിയൻ പ്രസിഡന്‍റ് അലക്സാണ്ടർ വാൻ ഡെർ ബെല്ലർ, ചാൻസലർ കാൾ നെഹാമർ എന്നിവരുമായി പ്രധാനമന്ത്രി ഔദ്യോഗിക കൂടിക്കാഴ്ച നടത്തും. മോസ്കോയിലും വിയന്നയിലും ഇന്ത്യൻ വംശജരുടെ സമ്മേളനങ്ങളിലും മോദി പങ്കെടുക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.