ഹേമന്ത് സോറൻ വീണ്ടും ജാർഖണ്ഡ് മുഖ്യമന്ത്രി
ഹേമന്ത് സോറൻ വീണ്ടും ജാർഖണ്ഡ് മുഖ്യമന്ത്രി
Thursday, July 4, 2024 1:54 AM IST
റാഞ്ചി: ഹേമന്ത് സോറൻ വീണ്ടും ജാർഖണ്ഡ് മുഖ്യമന്ത്രിയാകും. ഇന്നലെ റാഞ്ചിയിൽ ചേർന്ന ജെഎംഎം മുന്നണി എംഎൽഎമാരുടെ യോഗത്തിൽ ഹേമന്ത് സോറനെ ഐകകണ്ഠ്യേന നേതാവായി തെരഞ്ഞെടുത്തു. മുഖ്യമന്ത്രി ചംപയ് സോറന്‍റെ വസതിയിലാണ് എംഎൽഎമാരുടെ യോഗം ചേർന്നത്.

ഗവർണറെ കണ്ട ഹേമന്ത് സോറൻ മന്ത്രിസഭാ രൂപീകരണത്തിന് അവകാശ വാദമുന്നയിച്ചു. നിലവിലെ മുഖ്യമന്ത്രി ചംപയ് സോറൻ രാജിവച്ചു. ഇന്നലെ രാത്രി ഏഴരയ്ക്ക് ഗവർണർ സി.പി. രാധാകൃഷ്ണനെ രാജ്ഭവനിലെത്തി കണ്ടാണ് ചംപയ് രാജിക്കത്ത് കൈമാറിയത്. ഫെബ്രുവരി രണ്ടിനാണ് ഇദ്ദേഹം മുഖ്യമന്ത്രിയായത്.

ജനുവരി 31നാണ് ഹേമന്ത് സോറൻ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്. ഭൂമിയിടപാടിലെ കള്ളപ്പണക്കേസിൽ ഇഡി അറസ്റ്റ് ചെയ്യും മുന്പ് സോറൻ രാജിവയ്ക്കുകയായിരുന്നു. ജൂൺ 28ന് ഇദ്ദേഹത്തിന് ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

ജെഎംഎം എക്സിക്യൂട്ടീവ് പ്രസിഡന്‍റായ ഹേമന്ത് സോറൻ മൂന്നാം തവണയാണ് ജാർഖണ്ഡ് മുഖ്യമന്ത്രിയാകുന്നത്. 81 അംഗ ജാർഖണ്ഡ് നിയമസഭയുടെ ഇപ്പോഴത്തെ അംഗബലം 76 ആണ്. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ജെഎംഎം മുന്നണിയുടെ അംഗബലം 45 ആയി കുറഞ്ഞു.

രണ്ടു ജെഎംഎം എംഎൽഎമാർ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പാർട്ടി എംഎൽഎ സീതാ സോറൻ രാജിവച്ചു. രണ്ട് എംഎൽഎമാരെ പാർട്ടിയിൽനിന്നു പുറത്താക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.