ബിഹാറിൽ 17 ദിവസത്തിനിടെ തകർന്നത് 12 പാലം
ബിഹാറിൽ 17 ദിവസത്തിനിടെ തകർന്നത് 12 പാലം
Friday, July 5, 2024 2:05 AM IST
പാറ്റ്ന: ബിഹാറിൽ പാലം തകർച്ച തുടർക്കഥയാകുന്നു. ഇന്നലെ വീണ്ടും പാലം തകർന്നുവീണതോടെ കഴിഞ്ഞ 17 ദിവസത്തിനിടെ തകർന്നത് 12 പാലങ്ങളാണ്.

സാരൺ ജില്ലയിലാണ് ഇന്നലെ പാലം തകർന്നത്. 24 മണിക്കൂറിനിടെ സാരണിൽ മൂന്നു പാലമാണു തകർന്നത്. 15 വർഷം മുന്പ് ഗണ്ഡകി നദിക്കു കുറുകെ പണിത പാലമാണ് ഇന്നലെ തകർന്നത്.

അപകടത്തിൽ ആർക്കും പരിക്കില്ല. പ്രദേശത്ത് ദിവസങ്ങളായി കനത്ത മഴയാണ്. ബുധനാഴ്ച സിവാൻ ജില്ലയിൽ മൂന്നു പാലങ്ങൾ തകർന്നിരുന്നു.

കഴിഞ്ഞ മാസം 18ന് അരാരിയ, 22ന് സിവാൻ, 23ന് കിഴക്കൻ ചന്പാരൻ, 27ന് കിഷൻഗഞ്ജ്, 28ന് മധുബാനി എന്നിവിടങ്ങളിൽ പാലം തകർന്നിരുന്നു. ഈ മാസത്തിന്‍റെ തുടക്കത്തിൽത്തന്നെ മുസാഫർപുരിൽ പാലം തകർന്നുവീണിരുന്നു.

എൻജിനിയർമാരെയും കോൺട്രാക്‌ടർമാരെയും കുറ്റപ്പെടുത്തി സംസ്ഥാന സർക്കാർ

പാറ്റ്ന: സംസ്ഥാനത്ത് തുടർച്ചയായി പാലങ്ങൾ തകരുന്നതിനു പിന്നിൽ എൻജിനിയർമാരും കോൺട്രാക്‌ടർമാരുമാണെന്ന് ബിഹാർ ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ചൈതന്യ പ്രസാദ്. എൻജിനിയർമാർ വേണ്ട ശ്രദ്ധ ചെലുത്തുന്നില്ലെന്നും ജാഗ്രത പുലർത്തുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അടിയന്തര റിപ്പോർട്ട് സമർപ്പിക്കാനായി പ്രത്യേക ഫ്ലൈയിംഗ് സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ടെന്നും അറിയിച്ചു. ഇനി പാലം തകർന്നുവീണാൽ നിർമാണച്ചെലവ് മുഴുവൻ ബന്ധപ്പെട്ട കോൺട്രാക്‌ടർമാരിൽനിന്ന് ഈടാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ പാലങ്ങളിലും പരിശോധനയാവശ്യപ്പെട്ട് ഹർജി

ന്യൂഡൽഹി: ബിഹാറിൽ നിലവിലുള്ളതും നിർമാണത്തിലിരിക്കുന്നതുമായ എല്ലാ പാലങ്ങളുടെയും ഘടനാപരിശോധന നടത്താൻ സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയിൽ ഹർജി. ബ്രജേഷ് സിംഗ് എന്ന അഭിഭാഷകനാണ് ഹർജി നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.