Movies
അഡ്വ. ഡേവിഡ് ആബേലായി, സുരേഷ്ഗോപി വക്കീല്‍വേഷത്തില്‍ തീപടര്‍ത്തുന്ന ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള-ജെഎസ്കെ-റിലീസിനൊരുങ്ങി. പ്രവീണ്‍ നാരായണന് തിരക്കഥയെഴുതി സംവിധാനം ചെയ്ത കോര്‍ട്ട് റൂം ഡ്രാമ. സുരേഷ്ഗോപിയുടെ 253ാമതു തിയറ്റര്‍ റിലീസ്. ഫാമിലിയും കോര്ട്ട്റൂമും കുറച്ചു ത്രില്ലിംഗ് സന്ദര്‍ഭങ്ങളും ചെറിയ ആക്്ഷന്‍ സീക്വന്‍സുകളുമുള്ള കംപ്ലീറ്റ് പാക്കേജ്.
"രണ്ടരമണിക്കൂര്‍ പടത്തില്‍ ഒന്നേകാല്‍ മണിക്കൂറിനടുത്തു കോടതിക്കു പുറത്താണ്. കുടുംബ പ്രേക്ഷകര്‍ക്കുള്ള സിനിമയാണ്. സുരേഷേട്ടന്റെ കാലം തിരിച്ചുവരികയാണ്. പഴയ സുരേഷേട്ടന്റെ ഒരു സിനിമ. അതാണു ജെഎസ്കെ.'-പ്രവീണ്‍ നാരായണന് സണ്‍ഡേ ദീപികയോടു പറഞ്ഞു.
സിനിമയിലെത്തിയത്..?
കങ്ങഴയിലെ കുട്ടിക്കാലത്ത് സിനിമ തന്നെയായിരുന്നു മോഹം. ഐബി ഉദ്യോഗസ്ഥനായിരുന്നു അച്ഛന് നാരായണന്‍നായര്‍. അമ്മ രത്നമ്മ മലയാളം ടീച്ചറും. സിനിമ കരിയറാക്കാനുള്ള ഇഷ്ടം വീട്ടിൽ പറയാൻ പോലുമായില്ല.
പിന്നീടു മനോരമയില്‍ ജോലിയായി മുംബൈയ്ക്കുപോയി. സഹോദരീഭര്‍ത്താവ് വിദേശത്ത് ഓയില്‍ കന്പനിയിലായിരുന്നു. കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതം തേടി ഞാനും അവിടേയ്ക്കു മാറി. ഏഴെട്ടു വര്‍ഷം ആറേഴു രാജ്യങ്ങളില്‍. തിരിച്ചു നാട്ടിലെത്തിയപ്പോൾ ഇവന്റ് മാനേജ്മെന്റ്, അഡ്വര്‍ടൈസിംഗ് കമ്പനി തുടങ്ങി.
2016ല്‍ സംവിധാനം ചെയ്ത ഗുര്സോം എന്ന ഹ്രസ്വചിത്രത്തിന് 25ല്‍പരം പുരസ്കാരങ്ങള്‍ ലഭിച്ചു. അതിന്റെ പിന്‍ബലത്തില്‍ സിനിമയിലെത്താൻ ശ്രമിച്ചു. "അസിസ്റ്റ് ചെയ്യേണ്ട, പടം ചെയ്യ്' എന്നു ജോണി ആന്റണി സാർ.
2018ല്‍ അംഗരാജ്യത്തെ ജിമ്മന്മാര് എന്ന കോമഡി പടം ചെയ്തു. അത് എവിടെയുമെത്തിയില്ല. 2018 മേയ് ആറിന് ഒരു പ്രമുഖ പത്രത്തില്‍ വന്ന ഒരു വാര്‍ത്തയില്‍ നിന്നാണ് ഈ സിനിമയുടെ തുടക്കം.
സുരേഷേട്ടനോടു കഥ പറഞ്ഞു മൂന്നു മാസത്തിനകം ഷൂട്ടിംഗ് തുടങ്ങി. മുഖ്യ സ്ത്രീകഥാപാത്രമായി അനുപമ പരമേശ്വരന്. 2022ല്‍ സാമ്പത്തികപ്രശ്നങ്ങളിൽ ഷൂട്ടിംഗ് മുടങ്ങി. പിന്നീടു 11 ഷെഡ്യൂളുകളിൽ പടം പൂര്‍ത്തിയായി.
ജെഎസ്കെ പറയുന്നത്..?
Movies
പുതിയ കാർ എടുത്തത് അച്ഛന്റെ സമ്പാദ്യത്തിൽ നിന്നല്ലെന്നും ബാങ്കിൽ നിന്നും ലോൺ എടുത്തിട്ടാണെന്നും സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്.
അച്ഛന്റെ പണം അച്ഛനും അമ്മയ്ക്കും റിട്ടയർമെന്റ് ജീവിതത്തിനും സഹോദരിമാരുടെ വിവാഹം നടത്താനുമാണെന്നും മാധവ് സുരേഷ് പറയുന്നു. പുതിയ കാർ എടുത്തത് അച്ഛന്റെ സമ്പാദ്യത്തിൽ നിന്നല്ലെന്നും ബാങ്കിൽ നിന്നും ലോൺ എടുത്തിട്ടാണെന്നും സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്.
അച്ഛന്റെ പണം അച്ഛനും അമ്മയ്ക്കും റിട്ടയർമെന്റ് ജീവിതത്തിനും സഹോദരിമാരുടെ വിവാഹം നടത്താനുമാണെന്നും മാധവ് സുരേഷ് പറയുന്നു.
സുരേഷ് ഗോപിയുടെ മകൻ ആണെന്നുള്ള പ്രിവിലേജ് ഉണ്ടെങ്കിലും പണിയെടുത്ത് ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും തനിക്ക് എന്നെങ്കിലും ഒരു ബുദ്ധിമുട്ട് വന്നാൽ അച്ഛൻ ഉണ്ടാക്കിയ സാമ്പത്തിക സുരക്ഷിതത്വം സഹായിക്കും, പക്ഷേ ആ പ്രിവിലേജ് എല്ലാവര്ക്കും ഉണ്ടാകില്ല എന്നറിയാമെന്ന് മാധവ് പറയുന്നു.
അച്ഛൻ ബിജെപി മന്ത്രിയായതുകൊണ്ടാണ് തനിക്കെതിരെ ഹേറ്റ് കമന്റുകൾ വരുന്നതെന്നും തന്നെ ട്രോള്‍ ചെയ്യുന്നവരോട് ദേഷ്യമില്ലെന്നും മൈൽസ്റ്റോൺ മേക്കേർസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ഈയടുത്ത് ഞാനൊരു വണ്ടി എടുത്തിരുന്നു, ഗോൾഫ് ജിടിഐ. കേരളത്തിൽ അതിന്റെ വില 67 ലക്ഷത്തിനു മുകളിലാണ്. മറ്റുള്ള സംസ്ഥാനങ്ങളിൽ അതിനേക്കാൾ വിലയാണ്. കാർ എടുത്തപ്പോൾ വന്ന കമന്റ് അച്ഛനാണോ മോനാണോ എടുത്തത്, സ്വന്തം കാശിനായാൽ കൊള്ളാമായിരുന്നു എന്നാണ്.
ഇപ്പോഴേ സംഭവത്തിന് വ്യക്തത വരുത്താം. ലോൺ എടുത്താണ് ഞാൻ വണ്ടിയെടുത്തത്. ഇനി ഞാൻ പണിയെടുത്ത് ലോൺ അടയ്ക്കണം. എന്റെ അച്ഛനുണ്ടാക്കി വച്ചത് അച്ഛന്റെ റിട്ടയർമെന്റ് ലൈഫിനാണ്. എന്റെ അച്ഛന്റെയും അമ്മയുടെയും ജീവിതത്തിനുള്ളതാണ്. അല്ലെങ്കിൽ എന്റെ പെങ്ങൾമാരുടെ കല്യാണം നടത്തനാണ്. അതിനു വേണ്ടി അവർ പണം സൂക്ഷിച്ചിട്ടുണ്ട്.
സാമ്പത്തികമായി ഞാൻ പരാജയപ്പെട്ടാൽ എനിക്കൊരു സഹായമായി അതു കാണും. അത് എന്റെ സ്വന്തം അച്ഛന്റെ സ്വത്ത് അല്ലെ. അത്തരമൊരു സുരക്ഷിതത്വം എനിക്കുണ്ട്. പക്ഷേ ആ പ്രിവിലേജ് എല്ലാവർക്കും ഉണ്ടാകില്ല എന്ന് ഞാൻ മനസിലാക്കുന്നു.
അതിന്റെ പേരിൽ പണിയെടുക്കാതിരിക്കാൻ പറ്റില്ല, ഞാൻ തന്നെ എന്നെ ബിൽഡ് ചെയ്യണം. ഞാൻ പ്രവർത്തിക്കുന്നത് എനിക്കും എന്റെ കുടുംബത്തിനും വേണ്ടിയാണ്. നാളെ ഒരുകാലത്ത് എന്റെ കുട്ടികൾ എന്നെ നോക്കുമ്പോൾ എന്റെ അച്ഛൻ നല്ല ഒരു ജീവിതം കെട്ടിപ്പടുത്തു എന്നു പറയണം.
എന്നെ ട്രോള്‍ ചെയ്യുന്നവരോട് എനിക്ക്, ദേഷ്യമില്ല, അവരുടെ വിലപ്പെട്ട സമയം എന്നെ ശ്രദ്ധിക്കാനും എന്നെ ട്രോള്‍ ചെയ്യാനും ഉപയോഗിക്കുന്നുണ്ടല്ലോ. പക്ഷേ എന്റെ ബഹുമാനം അർഹിക്കുന്നവർക്ക് മാത്രമേ ഞാൻ അത് കൊടുക്കൂ.
എനിക്ക് അഹങ്കാരി എന്ന പേര് വരുന്നതിനോടൊന്നും പ്രതികരിക്കുന്നില്ല. എന്നെ ഞാൻ ആക്കിയത് എന്റെ കുടുംബമാണ്. ഒരു കാരണം ഇല്ലാതെ ഞാൻ ആരോടും വഴക്കുണ്ടാക്കാറില്ല. ഒരാളോട് മോശമായി പെരുമാറിയിട്ട് അവരിൽ നിന്ന് നല്ല പെരുമാറ്റം തിരിച്ചു പ്രതീക്ഷിക്കുന്നത് ശരിയല്ല.
എന്റെ അച്ഛൻ ബിജെപി മന്ത്രി ആയത് ഈ നാട്ടിൽ ആർക്കും സഹിക്കുന്നില്ല, അതാണ് അച്ഛനോടും ഞങ്ങളോടും ഒക്കെ ആൾക്കാർക്ക് വെറുപ്പ് തോന്നുന്നത്.’’മാധവ് സുരേഷ് പറയുന്നു.
Movies
"ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള (ജെഎസ്കെ)’ എന്ന സിനിമയില്‍ ‘ജാനകി’ എന്ന പേര് ഉപയോഗിക്കുന്നതില്‍ പ്രശ്നമെന്തെന്നു ഹൈക്കോടതി. "ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള (ജെഎസ്കെ)’ എന്ന സിനിമയില്‍ ‘ജാനകി’ എന്ന പേര് ഉപയോഗിക്കുന്നതില്‍ പ്രശ്നമെന്തെന്നു ഹൈക്കോടതി.
പൊതുവായി ഉപയോഗിക്കുന്ന പേരാണു ജാനകി. റാം ലഖന്‍, സീത ഔര്‍ ഗീത തുടങ്ങിയ പേരുകളിലെല്ലാം മുമ്പ് സിനിമകളുണ്ടായിട്ടുണ്ട്. അന്നില്ലാത്ത പ്രശ്നം ഇപ്പോള്‍ എന്താണെന്നും ജസ്റ്റീസ് എന്‍. നഗരേഷ് ചോദിച്ചു.
സുരേഷ് ഗോപി നായകനായ സിനിമയ്ക്കു സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വൈകുന്നതിനെതിരേ നിര്‍മാതാക്കളായ ‘കോസ്മോ എന്റര്‍ടെയ്ന്‍മെന്റ്സ്’ നല്കിയ ഹര്‍ജി പരിഗണിക്കവേയാണു കോടതി ഇക്കാര്യം ആരാഞ്ഞത്.
ഇന്നലെ സെന്‍സര്‍ ബോര്‍ഡ് തീരുമാനം ഹാജരാക്കാതിരുന്നതിനെത്തുടര്ന്ന് ഹര്‍ജി ഉച്ചകഴിഞ്ഞു പരിഗണിക്കാന്‍ മാറ്റി. പിന്നീട് പരിഗണിച്ചപ്പോള്‍ സിനിമയുടെ പേരിലും സംഭാഷണങ്ങളിലും "ജാനകി’എന്ന് ഉപയോഗിച്ചിട്ടുള്ളിടത്ത് ഭേദഗതിയോടെ സര്‍ട്ടിഫിക്കറ്റ് നല്കാമെന്നുള്ള ഉത്തരവിന്റെ ഉള്ളടക്കം സെന്‍സര്‍ ബോര്‍ഡിന്റെ അഭിഭാഷക കോടിയെ അറിയിച്ചു. ഇത്തരമൊരു ഭേദഗതി വേണ്ടതിന്റെ കാരണം എന്താണെന്ന് കോടതി ചോദിച്ചു.
ജാതീയ, വംശീയ വിദ്വേഷത്തിനു കാരണമാകുന്ന ദൃശ്യങ്ങളോ വാക്കുകളോ പാടില്ലെന്ന മാര്‍ഗരേഖ ലംഘിക്കപ്പെട്ടിട്ടുള്ളതായി അഭിഭാഷക അറിയിച്ചു. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമവും ലൈംഗികച്ചുവയുള്ള ഭാഷയും ഈ സിനിമയിലുണ്ട്.
നിര്‍മാതാക്കള്‍ക്കു ലഭിച്ചത് കാരണംകാണിക്കല്‍ നോട്ടീസാണോയെന്ന് ആരാഞ്ഞ കോടതി, എങ്കില്‍ മറുപടി നല്‍കാനോ അപ്പീല്‍ നല്‍കാനോ കഴിയുമല്ലോയെന്ന് ഹർജിക്കാരോടു ചോദിച്ചു.
റിവൈസിംഗ് കമ്മിറ്റി വീണ്ടും സിനിമ വിലയിരുത്തിയശേഷം സെന്‍സര്‍ ബോര്‍ഡ് ഇറക്കിയ ഉത്തരവ് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി.
Movies
സുരേഷ് ഗോപിയുടെ ജെഎസ്കെ സിനിമാ വിവാദത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങി ഫെഫ്ക. തിങ്കളാഴ്ച സിബിഎഫ്സിയുടെ റീജിയണല്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്താനും ഫെഫ്ക തീരുമാനിച്ചു.
അമ്മയും നിര്‍മാതാക്കളുടെ സംഘടനയും ഉള്‍പ്പെടെ എല്ലാവരും പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നും ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു.സുരേഷ് ഗോപിയുടെ ജെഎസ്കെ സിനിമാ വിവാദത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങി ഫെഫ്ക.
തിങ്കളാഴ്ച സിബിഎഫ്സിയുടെ റീജിയണല്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്താനും ഫെഫ്ക തീരുമാനിച്ചു. അമ്മയും നിര്‍മാതാക്കളുടെ സംഘടനയും ഉള്‍പ്പെടെ എല്ലാവരും പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നും ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു.
""ജാനകി വേഴ്സസ് കേരള എന്ന സിനിമയെ സംബന്ധിച്ചുള്ള ഒരു വിഷയമായി ഇതിനെ നമുക്ക് കാണാന്‍ കഴിയില്ല. കുറച്ചു കാലങ്ങളായി നമ്മുടെ സാംസ്കാരിക രംഗത്ത് സിനിമയിലടക്കം ഇത്തരം പ്രവണതകള്‍ വര്‍ധിച്ചുവരുന്നുണ്ട്.
ഏതെങ്കിലുമൊരു രാഷ്ട്രീയ നിലപാടിന്റ ഭാഗമായിട്ട് സംഭവിക്കുന്നതാണെന്ന് കരുതേണ്ടതില്ല. കാരണം സിബിഎഫ്സി പോലുള്ള സ്ഥാപനങ്ങള്‍ സ്വതന്ത്രമായിട്ട് പുതിയ ഗൈഡ്ലൈനുകള് സ്വയം തീരുമാനിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്നതിന്റെ തുടര്‍ച്ചയാണ് ജെഎസ്കെ എന്ന സിനിമയുമായി ബന്ധപ്പെട്ട് സംഭവിച്ചിരിക്കുന്നത്.
കേരളത്തിന്റെ സാംസ്കാരിക സമൂഹം ഇത് അഡ്രസ് ചെയ്യാതെ ഇരുന്നാല്‍ ഇത്തരം പ്രവണതകള്‍ വര്‍ധിച്ചു കൊണ്ടേയിരിക്കും. സ്വതന്ത്രം ഹനിക്കപ്പെടുന്നു എന്നതാണ് ഇതിലെ ഏറ്റവും പ്രധാനമായ വിഷയം. സിനിമയെ മാത്രം ബാധിക്കുന്നതാണെന്ന് നമ്മള് കരുതേണ്ടതില്ല.
ഇത് സമീപകാലത്ത് ആരംഭിക്കുകയും നിര്‍ബാധം തുടരുകയും ചെയ്യുന്ന പ്രവണതയാണ്. ഇത് കൂടുതല്‍ കൂടുതല്‍ സാസ്കാരികമായി നമ്മുടെ സമൂഹത്തെ ബാധിക്കുകയും ഭയാനകമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ തുടര്‍ച്ചയായി മാറുകയും ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
അതുകൊണ്ട് സിനിമയുടെ മാത്രം പ്രശ്നമാണെന്ന രീതിയില്‍ ഇതിനെ കാണുന്നത് ശരിയല്ല. അതുകൊണ്ടാണ് സാംസ്കാരിക രംഗം ശ്രദ്ധിക്കുന്ന പ്രത്യക്ഷ സമരപരിധിയിലേക്ക് പോകാന്‍ ഫെഫ്ക തീരുമാനിക്കുന്നത്.
ഒരു സമ്മര്‍ദത്തിന്റെ ഭാഗമായി ഒരു വഴങ്ങി കൊടുക്കലിന് വഴി ഒരുക്കുകയാണെങ്കില്‍ നാളെ ഇതിനേക്കാള്‍ ഭീകരമായ അന്തരീക്ഷത്തിലേക്ക് കാര്യങ്ങള്‍ പോകുമെന്ന കാര്യത്തില്‍ സംശയമില്ല.
അതുകൊണ്ടാണ് സംവിധായക സംഘടനകള്‍ അടക്കം എല്ലാ സംഘടനകളും അണിനിരന്നുകൊണ്ട് സംയുക്തമായ സമരപരിപാടി ആവിഷ്കരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. നിയമം അനുവദിക്കുന്ന സ്വതന്ത്രം എല്ലാ സര്‍ഗാത്മകത പ്രവര്‍ത്തികള്‍ക്കും ലഭ്യമാകുന്ന ഒരു അന്തരീക്ഷത്തിലേക്ക് വളരെ വ്യക്തമായ ഒരു തീരുമാനം കോടതിയില്‍ നിന്നും ലഭിക്കുമെന്ന് നമ്മള് ആഗ്രഹിക്കുകയാണ്,'' രഞ്ജി പണിക്കര്‍ പറഞ്ഞു.
Kerala
കൊച്ചി: ‘ജെഎസ്കെ-ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമ റിവൈസിംഗ് കമ്മിറ്റി വീണ്ടും ഇന്നു കാണാന്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഹര്‍ജി നാളെ പരിഗണിക്കുന്നതാണ് ഉചിതമെന്നു ഹൈക്കോടതി. റിവൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സെന്‍സര്‍ സർട്ടിഫിക്കറ്റ് വൈകുന്നതിനെതിരേ സുരേഷ് ഗോപി നായകനായ സിനിമയുടെ നിർമാതാക്കള്‍ നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് എന്‍. നഗരേഷിന്റെ ബെഞ്ച് പരിഗണിച്ചത്.
റിലീസിംഗ് തികഞ്ഞ അനിശ്ചിതത്വത്തിലാണെന്നു ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ഈ മാസം 12ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയിട്ടും ഇതുവരെ ലഭിച്ചില്ല. സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും ജാനകി എന്നായതാണു സര്‍ട്ടിഫിക്കറ്റ് നല്കാതിരിക്കാന് കാരണമെന്നാണ് അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നത്. എന്നാല്‍ നേരത്തേ ടീസറിന് സർട്ടിഫിക്കറ്റ് നല്‍കിയിരുന്നുവെന്നും ഹര്‍ജിക്കാർ കോടതിയിൽ അറിയിച്ചു.
സിനിമ വീണ്ടും കാണാന്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനിച്ചിട്ടില്ലേയെന്നു കോടതി ചോദിച്ചു. ഈ സാഹചര്യത്തില്‍ റിവൈസിംഗ് കമ്മിറ്റിയുടെ തീരുമാനം കോടതിയെ അറിയിക്കണമെന്നും അതിനുശേഷം ഹര്‍ജി പരിഗണിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. കോടതിയുടെ തീരുമാനത്തിനു വിധേയമായി മാത്രമേ ഇനി റിലീസ് ചെയ്യാനാകൂഎന്നതിനാല് നേരത്തേ നിശ്ചയിച്ച പ്രകാരം നാളെ സിനിമ റിലീസ് ചെയ്യാൻ സാധ്യതയില്ല.
Movies
സുരേഷ് ഗോപിക്കു പിറന്നാൾ ആശംസകളുമായി ഒറ്റക്കൊമ്പൻ ടീം. ചിത്രത്തിൽ നിന്നുള്ള സ്പെഷൽ ഗ്ലിംപ്സ് കോർത്തിണക്കിയാണ് ടീം പിറന്നാൾ ആശംസകൾ നേർന്നത്. സുരേഷ് ഗോപിക്കു പിറന്നാൾ ആശംസകളുമായി ഒറ്റക്കൊമ്പൻ ടീം. ചിത്രത്തിൽ നിന്നുള്ള സ്പെഷൽ ഗ്ലിംപ്സ് കോർത്തിണക്കിയാണ് ടീം പിറന്നാൾ ആശംസകൾ നേർന്നത്.
സുരേഷ് ഗോപിയുടെ 250 മത് ചിത്രമായാണ് ഗോകുലം ഗോപാലൻ നിർമിക്കുന്ന ഒറ്റക്കൊമ്പൻ ഒരുങ്ങുന്നത്. കേന്ദ്രമന്ത്രി ആയതിന് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ഈ ആദ്യ മലയാള ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസ് ആണ്.
Movies
ജെഎസ്കെ–ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള ഈ മാസം 27ന് റിലീസ് ചെയ്യുന്നതു സംബന്ധിച്ച അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ പ്രതികരിച്ച് സംവിധായകൻ പ്രവീൺ നാരായണൻ. ജെഎസ്കെ–ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള ഈ മാസം 27ന് റിലീസ് ചെയ്യുന്നതു സംബന്ധിച്ച അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ പ്രതികരിച്ച് സംവിധായകൻ പ്രവീൺ നാരായണൻ.
ദൈവങ്ങളുടെ പേര് സിനിമയ്ക്ക് കൊടുക്കരുത് എന്ന് പറയാൻ ഇവിടം ഭരിക്കുന്നത് താലിബാൻ അല്ലെന്ന് പ്രവീൺ കുറിച്ചു. അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ ഫാസിസ്റ്റ് നിലപാടാണ് കേന്ദ്ര സെൻസർ ബോർഡിന്റേതെന്നും പ്രവീൺ പറയുന്നു.
‘‘നാളെ മുംബൈയിൽ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷൻ റിവൈസ് കമ്മിറ്റി സിനിമ കണ്ട് വെള്ളിയാഴ്ച തന്നെ മറുപടി നൽകണം: കേരള ഹൈക്കോടതി. ദൈവങ്ങളുടെ പേര് സിനിമയ്ക്ക് കൊടുക്കരുത് എന്ന് പറയാൻ ഇവിടം ഭരിക്കുന്നത് താലിബാൻ അല്ല, ദൈവങ്ങളുടെ പേര് ഒഴിവാക്കിയാൽ ഹിന്ദുവിന് പിന്നെ എന്ത് പേരാണ് ഉള്ളത് ?
മുപ്പത്തിമുക്കോടി ദൈവങ്ങളുള്ള ഹിന്ദു വിശ്വാസത്തിൽ ദൈവത്തിന്റെ പേര് മനുഷ്യൻ ഉപയോഗിക്കരുത്, സിനിമയിൽ ഉപയോഗിക്കരുത് എന്നൊക്കെ പറയുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ ഫാസിസ്റ്റ് നിലപാടാണ്.
ജാനകി എന്ന പേര് ഉപയോഗിച്ചത് വഴി ആരെയെങ്കിലും അപമാനിക്കുക എന്ന ലക്ഷ്യം കഥയിലോ, തിരക്കഥയിലോ ഉണ്ട് എങ്കിൽ മനസിലാക്കാമായിരുന്നു.
ഈ സിനിമ പുരാണ കഥയോ, ചരിത്ര കഥയോ ഒന്നുമല്ലെന്നും, ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ച യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി ബലാൽസംഘത്തിന് ഇരയാകുന്ന ഒരു സ്ത്രീയുടെ അതിജീവിനത്തിന്റെ പോരാട്ടം പറയുന്ന സിനിമയാണ് എന്നും, സിനിമ കാണുന്ന റിവൈസ് കമ്മിറ്റി മനസിലാക്കുമെന്ന്, ഉറച്ചു വിശ്വസിക്കുന്നു.
ഈ ഒരു വിഷയം ഉണ്ടായ ആ നിമിഷം മുതൽ, കൂടെ നിന്ന് ധൈര്യം തരികയും എല്ലാ കാര്യങ്ങളിലും ആത്മാർഥമായി ഇടപെടുന്ന ബി. ഉണ്ണികൃഷ്ണൻ സാറിനും, ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, മാധ്യമ സുഹൃത്തുക്കൾ എല്ലാവരോടും സ്നേഹത്തിന്റെ ഭാഷയിൽ ഒരു പാട് നന്ദി.’’ പ്രവീൺ പറഞ്ഞു.