Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Nominees

നാലു നോമിനികളാകാം; നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: ബാങ്കിംഗ് നിയമ (ഭേദഗതി) ചട്ടം, 2025ലെ നോമിനേഷൻ സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രധാന വ്യവസ്ഥകൾ 2025 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. അടുത്ത മാസം മുതൽ ഒരു ബാങ്ക് ഉപഭോക്താവിന് അവരുടെ അക്കൗണ്ടിലേക്ക് നാല് നോമിനികളെ വരെ തെരഞ്ഞെടുക്കാമെന്ന് ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.

നിക്ഷേപകർക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് നോമിനേഷൻ നടത്താനുള്ള സൗകര്യം നൽകുന്നതിലൂടെ ബാങ്കിംഗ് സംവിധാനത്തിലുടനീളം ക്ലെയിം സെറ്റിൽമെന്‍റിൽ ഏകീകൃതതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനാണ് ഈ നീക്കം.


2025 ഏപ്രിൽ 15ന് ബാങ്കിംഗ് നിയമ (ഭേദഗതി) ചട്ടം 2025 വിജ്ഞാപനം ചെയ്യപ്പെട്ടു. അതിൽ അഞ്ച് നിയമനിർമാണങ്ങളിലായി 19 ഭേദഗതികൾ ഉൾപ്പെടുന്നു - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയമം, 1934, ബാങ്കിംഗ് റെഗുലേഷൻ നിയമം 1949, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയമം 1955, ബാങ്കിംഗ് കന്പനികൾ (അക്വിസിഷൻ ആൻഡ് ട്രാൻസ്ഫർ ഓഫ് അണ്ടർടേക്കിംഗ്സ്) നിയമം 1970, 1980.
പുതിയ ഭേദഗതികൾ പ്രകാരം, ബാങ്കിംഗ്


താഴെപ്പറയുന്ന മാറ്റങ്ങൾക്ക് വിധേയമാകും


  •  ഒന്നിലധികം നോമിനേഷനുകൾ: ഉപഭോക്താക്കൾക്ക് ഇപ്പോൾ ഒരേസമയം അല്ലെങ്കിൽ തുടർച്ചയായി നാല് പേരെ വരെ നാമനിർദേശം ചെയ്യാൻ കഴിയും. നിക്ഷേപകർക്കും അവരുടെ നോമിനികൾക്കും ക്ലെയിം സെറ്റിൽമെന്‍റ് ലളിതമാക്കുക എന്നതാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.

  •  ഡെപ്പോസിറ്റ് അക്കൗണ്ടുകൾക്കുള്ള നോമിനേഷൻ: നിക്ഷേപകർക്ക് ഇപ്പോൾ അവരുടെ ഇഷ്ടാനുസരണം ഒരേസമയം അല്ലെങ്കിൽ തുടർച്ചയായ നോമിനേഷനുകൾ തെരഞ്ഞെടുക്കാം.

  •  സേഫ് കസ്റ്റഡി, സേഫ്റ്റി ലോക്കറുകളിലെ വസ്തുക്കൾക്കുള്ള നോമിനേഷൻ: ലോക്കർ സൗകര്യത്തിനും സേഫ് കസ്റ്റഡിക്കും ബാങ്കുകൾ തുടർച്ചയായ നാമനിർദേശങ്ങൾ മാത്രമേ അനുവദിക്കൂ.

  • ഒരേസമയം നോമിനേഷൻ: നിക്ഷേപകർക്ക് ഇപ്പോൾ പരമാവധി നാല് പേരെ നാമനിർദേശം ചെയ്യാനും ഓരോ നോമിനിക്കും അർഹതയുടെ വിഹിതമോ ശതമാനമോ വ്യക്തമാക്കാനും കഴിയും. ആകെ തുക 100 ശതമാനത്തിന് തുല്യമാണെന്ന് അവർ ഉറപ്പാക്കണം.

  •  തുടർച്ചയായ നോമിനേഷൻ: നിക്ഷേപങ്ങൾക്കും ലോക്കറുകൾ, സുരക്ഷിത കസ്റ്റഡിയിലുള്ള വസ്തുക്കൾ എന്നിവയിൽ സൂക്ഷിക്കുന്ന വസ്തുക്കൾക്കും നാലു നോമിനികളെ വരെ മുൻഗണനാക്രമത്തിൽ രേഖപ്പെടുത്താൻ സാധിക്കും. ആദ്യത്തെ നോമിനിയുടെ മരണശേഷം മാത്രമേ അടുത്ത നോമിനിക്ക് അവകാശമുള്ളൂ.


നിയമത്തിന്‍റെ ലക്ഷ്യം


ബാങ്കിംഗ് നിയമ (ഭേദഗതി) ചട്ടം, 2025 ബാങ്കിംഗ് മേഖലയിലെ ഭരണ നിലവാരം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ്. നിക്ഷേപക സംരക്ഷണം വർധിപ്പിക്കുക, പൊതുമേഖലാ ബാങ്കുകളിലെ ഓഡിറ്റ് നിലവാരം മെച്ചപ്പെടുത്തുക, മെച്ചപ്പെടുത്തിയ നോമിനേഷൻ സൗകര്യങ്ങളിലൂടെ ഉപഭോക്തൃ സൗകര്യം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ നിയമഭേദഗതിയുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. സഹകരണ ബാങ്കുകളിലെ ഡയറക്ടർമാരുടെ കാലാവധി യുക്തിസഹമാക്കാനുള്ള വ്യവസ്ഥകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Latest News

Up