ജയ്സാൽമിർ: രാജസ്ഥാനിലെ ജയ്സാൽമിറിൽ 26 പേരുടെ മരണത്തിനിടയാക്കിയ ബസിലെ അഗ്നിബാധ എയർകണ്ടീഷനിംഗ് സംവിധാനത്തിലെ ഷോർട്ട്സർക്യൂട്ട് മൂലമാണെന്ന് ഫൊറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു.
കഴിഞ്ഞ 14 ന് തായിയാതിലാണ് അപകടമുണ്ടായത്. ജയസാൽമീറിൽനിന്ന് ജോധ്പുരിലേക്കു യാത്ര പുറപ്പെട്ട് പത്ത് മിനിറ്റിനുള്ളിൽ ബസിൽ തീ ആളിപ്പടരുകയായിരുന്നു.
ബസിനുള്ളിൽ സ്ഫോടകവസ്തുക്കളോ പടക്കമോ ഉണ്ടായിരുന്നില്ലെന്ന് ജോധ്പുരിലെയും ജയ്പുരിലെയും ഫോറൻസിക് സയൻസ് ലബോറട്ടി തയ്യാറാക്കിയ സംയുക്ത റിപ്പോർട്ടിൽ പറയുന്നു. എസി യൂണിറ്റിൽനിന്നുള്ള വയറുകൾ ബസിനു മുകളിൽ കണ്ടെത്തിയിരുന്നു.