എടക്കര: കാറ്റിലും മഴയിലും പോത്തുകല്ലിൽ വ്യാപക നാശം. ശക്തമായ കാറ്റിൽ പനങ്കയം ക്ഷേത്രത്തിനടുത്ത് നിർത്തിയിട്ടിരുന്ന മൂന്ന് ടിപ്പറുകൾക്ക് മുകളിൽ തേക്ക് മരങ്ങൾ പൊട്ടി വീണു. കൊച്ചുട്ടൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ടിപ്പറിന് കേടുപാടുകൾ സംഭവിച്ചു.
ഡ്രൈവർമാർ വാഹനത്തിന് പുറത്തായതിനാൽ അപകടമുണ്ടായില്ല. പ്രദേശത്ത് മരങ്ങൾ പൊട്ടി വീണ് പത്തോളം വെദ്യുത പോസ്റ്റുകൾ തകർന്നിട്ടുണ്ട്. മേഖലയിൽ വൈദ്യുതി ഇതുവരെ പുന:സ്ഥാപിച്ചിട്ടില്ല.
വെള്ളിമുറ്റം ബൈപാസ് റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞദിവസം രാത്രി എട്ട് മണിയോടെയാണ് പ്രദേശത്ത് അതിശക്തമായ കാറ്റും മഴയുമുണ്ടായത്. സമീപ പഞ്ചായത്തുകളിലും ശക്തമായ കാറ്റ് വീശിയിരുന്നു.