Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Rss

Malappuram

ആർഎസ്എസ് നയം നടപ്പാക്കാൻ സർക്കാർ ശ്രമമെന്ന്

മലപ്പുറം : ആർഎസ്എസ് നയം കേരളത്തിൽ നടപ്പാക്കാൻ പിണറായി സർക്കാർ ശ്രമിക്കുന്നതായി പി. ഉബൈദുള്ള എംഎൽഎ ആരോപിച്ചു. മതേതര കേരളത്തിന്‍റെ മുഖഛായ മാറ്റാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് പിഎം ശ്രീ പദ്ധതി കൊണ്ടുവരുന്നത് അതിനാണെന്നും അതിനായി വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാനാണ് എൽഡിഎഫ് സർക്കാർ തുനിയുന്നതെന്നും അദ്ദേഹം പറഞ്ഞു. മതേതര കേരളത്തെയും സംശുദ്ധ വിദ്യാഭ്യാസ മേഖലയെയും സംരക്ഷിക്കാൻ എല്ലാവരും കൈക്കോർക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

കോഡൂർ പഞ്ചായത്ത് മുസ്ലീംലീഗ് വിഷൻ 2025 ന്‍റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പഞ്ചായത്ത് ലീഗ് പ്രസിഡന്‍റ് എൻ. കുഞ്ഞീതു അധ്യക്ഷത വഹിച്ചു. വിഷൻ 2025 കോ ഓർഡിനേറ്റർ കെ.എൻ. ഷാനവാസ്, ജില്ലാ യൂത്ത് ലീഗ് പ്രസിഡന്‍റ് ഷെരീഫ് കുറ്റൂർ, പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി സി.പി. ഷാജി, ട്രഷറർ നാസർ കൊളക്കാട്ടിൽ, മണ്ഡലം മുസ്ലീം ലീഗ് ഭാരവാഹികളായ വി. മുഹമ്മദ്കുട്ടി, എം.പി. മുഹമ്മദ്, പഞ്ചായത്ത് മുസ്ലീം ലീഗ് ഭാരവാഹികളായ യൂസഫ് തറയിൽ, എം.ടി. ബഷീർ, പറവത്ത് ഉമ്മർ, നാസർ കുന്നത്ത്, വി.പി. ഹനീഫ, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്‍റ് ടി. മുജീബ് തുടങ്ങിയവർ പ്രസംഗിച്ചു.

Kerala

ആര്‍എസ്എസ് കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് രാജിവച്ച സുന്ദരയ്യയെ മറന്നോ?; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി കെ.സി.വേണുഗോപാല്‍

തിരുവനന്തപുരം: ആര്‍എസ്എസുമായി സിപിഎം ഒരു കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ലെന്ന പിണറായി വിജയന്‍റെ പരാമർശത്തിൽ വിമർശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. സിപിഎമ്മിന്‍റെ ആദ്യ ജനറൽ സെക്രട്ടറി പി.സുന്ദരയ്യയുടെ രാജി അടക്കം പരാമർശിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് കെ.സി.വേണുഗോപാല്‍ ഫേസ്ബുക്കിലൂടെ തുറന്ന കത്തെഴുതി.

പി.സുന്ദരയ്യ ജനറൽ സെക്രട്ടറി സ്ഥാനവും പിബി അംഗത്വവും രാജിവെച്ചുകൊണ്ട് 102 പേജ് വരുന്ന രാജിക്കത്ത്1975 സെപ്റ്റംബർ 28ന് പാർട്ടിക്ക് നൽകിയിട്ടുണ്ട്. അടിയന്തരാവസ്ഥയിൽ ജനസംഘവും ആർഎസ്എസുമായുള്ള സഹകരണം പാർട്ടിക്ക് വലിയ ദോഷമുണ്ടാക്കുമെന്ന രാജിക്കത്തിലെ വരികൾ വേണുഗോപാൽ ചൂണ്ടിക്കാട്ടി.

കണ്ണടച്ചാൽ ചരിത്രം ഇല്ലാതാകില്ല. 1977ൽ പിണറായി നിയമസഭയിലെത്തിയതും ആർഎസ്എസ് പിന്തുണയോടെയാണ്. ശിവദാസ മേനോന്‍റെ പ്രചാരണ പരിപാടിയിൽ എൽ.കെ.അദ്വാനി പങ്കെടുത്തതും ചരിത്രമാണ്.1989ൽ കോൺഗ്രസിനെ അട്ടിമറിക്കാൻ സിപിഎം നേതാക്കൾ വി.പി സിംഗിനൊപ്പം പ്രവർത്തിച്ചതും ചരിത്രം.

പാർട്ടി സെക്രട്ടറിക്ക് നാക്ക് പിഴ സംഭവിച്ചതല്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ പ്രീണന ശ്രമമാണ് പുറത്തുവന്നതെന്ന് വേണുഗോപാൽ വിമർശിച്ചു.

ഭാരതാംബ ചിത്ര വിവാദത്തിൽ ഗവർണറെ വിമർശിച്ച സിപിഐയെ ഒറ്റപ്പെടുത്തി. ഗവർണറെയോ രാജ്ഭവനെയോ വേദനിപ്പിക്കാൻ മുഖ്യമന്ത്രി തയാറായില്ല.

ഒടുവിൽ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കുന്പോൾ വാർത്താസമ്മേളനം നടത്തി സംഘപരിവാർ വിരുദ്ധ മുഖം സ്വയം അവരോധിക്കാൻ നിർബന്ധിതനാവുകയായിരുന്നു. ഗതികേടിന്‍റെ മുഖമാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ കണ്ടതെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.

Kerala

ചര്‍ച്ച ചെയ്യേണ്ടത് 50 വര്‍ഷം മുമ്പുള്ള കാര്യമല്ല, ഗോവിന്ദന്‍റെ പ്രസ്താവനയിൽ നോ കമന്‍റ്സ്: ബിനോയ് വിശ്വം

തിരുവനന്തപുരം: ആര്‍എസ്എസ് ബന്ധം സംബന്ധിച്ച എം.വി.ഗോവിന്ദന്‍റെ പരാമര്‍ശത്തില്‍ പരോക്ഷ വിമര്‍ശനവുമായി സിപിഐ. 50 വര്‍ഷം മുമ്പുള്ള കാര്യമല്ല, വര്‍ത്തമാനകാല രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പഴയ കാര്യം പറഞ്ഞ് തര്‍ക്കിക്കാന്‍ താനില്ല. എന്ത് കാര്യം എപ്പോള്‍ എങ്ങനെ പറയണമെന്ന വ്യക്തത സിപിഐക്ക് ഉണ്ട്.

എല്‍ഡിഎഫ് ഇപ്പോള്‍ ഉള്ളത് വര്‍ത്തമാനകാലത്താണ്. വര്‍ത്തമാന ഇന്ത്യയ്ക്കും വര്‍ത്തമാന കേരളത്തിനും വേണ്ട രാഷ്ട്രീയമാണ് എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുന്നത്. വര്‍ത്തമാനത്തിലൂന്നി ഭാവിയിലേക്കാണ് എല്‍ഡിഎഫ് പോകുന്നത്.

ഗോവിന്ദന്‍റെ പ്രസ്താവന അനവസരത്തിലാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നോ കമന്‍റ്സ് എന്നായിരുന്നു ബിനോയ് വിശ്വത്തിന്‍റെ മറുപടി.

Latest News

Up