District News
പത്തനംതിട്ട: കോന്നി പാടം ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ അരുവാപ്പുലം ഊട്ടുപാറ കോഴഞ്ചേരി മുരുപ്പില്‍ പുലിയുടെ ആക്രമണത്തില്‍ ആട് ചത്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം.
ഊട്ടുപാറ കാഞ്ഞിരത്തുംമൂട്ടില്‍ സന്തോഷ് ബാബുവിന്റെ ആടിനെയാണ് പുലി പിടിച്ചത്. സന്തോഷ് ബാബുവും സമീപവാസിയായ മോനച്ചനും ചേര്‍ന്ന് ഇവരുടെ വീടിനു സമീപത്തെ കൃഷിയിടത്തില്‍ കൂട്ട് കൃഷി നടത്തിയിരുന്നു. കഴിഞ്ഞ ദിവസം നായയുടെ കുര കേട്ട് ഉണര്‍ന്ന മോനച്ചന് പന്നി കയറിയതാണെന്നു കരുതി കൃഷിയിടത്തിലേക്ക് ടോര്‍ച്ച് തെളിച്ചപ്പോള്‍ പുലി ഓടിപ്പോകുന്നതാണ് കണ്ടതെന്ന് പറയുന്നു.
തുടര്‍ന്ന് ഉറക്കത്തില്‍ ആയിരുന്ന സന്തോഷ് ബാബുവിനെയും കുടുംബത്തെയും മോനച്ചന് വിവരം ധരിപ്പിച്ചു. തുടര്‍ന്ന് ആട്ടിന്‍ കൂട്ടില്‍ നോക്കുമ്പോള്‍ ആട് പുലിയുടെ ആക്രമണത്തില്‍ ചത്തു കിടക്കുന്നതാണ് കണ്ടത്.
ആടിനെ കെട്ടി ഇട്ടിരുന്നതിനാല്‍ വലിച്ചു കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. പാടം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉള്ള വനപാലക സംഘം സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
പുലിയുടെ കാല്പാദങ്ങള് വനപാലകസംഘം സ്ഥിരീകരിച്ചു. വനം വകുപ്പില്‍ നിന്നും ആടിന് ആവശ്യമായ നഷടപരിഹാരം നല്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പ്രദേശത്ത് പുലി ഭീതി നിലനില്‍ക്കുന്നതിനാല്‍ വനപാലകര്‍ പ്രദേശത്ത് കാമറ സ്ഥാപിച്ചു.
National
തൃശൂർ: തമിഴ്നാട് വാൽപ്പാറയിൽ നാലുവയസുകാരിയെ ഭക്ഷിച്ച നരഭോജി പുലി കെണിയിൽ കുടുങ്ങി. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന പച്ചമല എസ്റ്റേറ്റിന് സമീപം സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
ജാർഖണ്ഡ് ദമ്പതികളുടെ മകൾ റോഷ്നിയെ കഴിഞ്ഞ ജൂൺ 20നാണ് പുലി പിടിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു പുലിയുടെ ആക്രമണം. പിന്നീട് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്.