Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : KJ Shine

കെ.ജെ. ഷൈനിനെതിരായ സൈബര്‍ ആക്രമണക്കേസ്: കെ.എം. ഷാജഹാൻ ഹാജരായി

കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരായ സൈബ‍ർ ആക്രമണക്കേസിൽ കെ.എം. ഷാജഹാൻ ചോദ്യം ചെയ്യലിന് ഹാജരായി. ആലുവയിൽ എറണാകുളം റൂറൽ സൈബർ പോലീസാണ് ഷാജഹാനെ ചോദ്യംചെയ്യുന്നത്. ആലുവ റെയില്‍വെ സ്റ്റേഷൻ മുതൽ പോലീസ് സംരക്ഷണത്തിലാണ് ഷാജഹാൻ എത്തിയത്.

പ്രതിപക്ഷം എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെ കെ.എം. ഷാജഹാൻ അവഹേളിച്ചുവെന്നും അത് സൈബര്‍ ആക്രമണത്തിന് കാരണമായെന്നുമാണ് ഷൈനിന്‍റെ പരാതിയിൽ പറയുന്നത്. എന്നാൽ, അത്തരത്തിൽ അവഹേളിച്ചിട്ടില്ലെന്നാണ് ഷാജഹാൻ പറയുന്നത്.

അതേസമയം, കേസിലെ ഒന്നാം പ്രതി ഗോപാലകൃഷ്ണന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസിനോട് സെഷൻസ് കോടതി റിപ്പോർട്ട് തേടി. ചൊവ്വാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാൻ ഗോപാലകൃഷ്ണന് നോട്ടീസ് നല്കിയിരുന്നെങ്കിലും എത്തിയിരുന്നില്ല.

കോസിലെ മൂന്നാം പ്രതി കൊണ്ടോട്ടി അബു എന്ന യാസർ എടപ്പാളിനും ഹാജരാകാൻ നിർദേശം നല്കിയിരുന്നു. പ്രതികൾ സഹകരിക്കുന്നില്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. എന്നാൽ ഇതിന് കൃത്യമായ തെളിവുകൾ ലഭിക്കേണ്ടതുണ്ട്.

അതേസമയം, അധിക്ഷേപ പോസ്റ്റുകളുടെ ഉറവിടം തേടി മെറ്റയ്ക്ക് കത്ത് അയച്ചെങ്കിലും ഇതുവരെ റിപ്പോർട്ട് ലഭിച്ചിട്ടില്ല. ഇന്ന് റിപ്പോർട്ട് ലഭിക്കുകയാണെങ്കിൽ തുടർനടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

Kerala

"ജില്ലാ സെക്രട്ടറിയെ ഒളികാമറയിൽ കുടുക്കിയ പാർട്ടിയാണ്': കെ.ജെ. ഷൈനിന് എതിരായ സൈബർ ആക്രമണത്തിന് പിന്നിൽ സിപിഎമ്മെന്ന് ഡിസിസി പ്രസിഡന്‍റ്

കൊച്ചി: കെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ സിപിഎം എന്ന് ആവർത്തിച്ച് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്. ജില്ലാ സെക്രട്ടറിയെ ഒളികാമറയിൽ കുടുക്കിയ പാർട്ടിയാണ് സിപിഎം. അന്ന് ഇതിനു പിന്നിൽ ഉണ്ടായിരുന്നവർ പലരും ഇന്ന് ജില്ലാ നേതൃത്വത്തിൽ ഉണ്ടെന്നും ഷിയാസ് ആരോപിച്ചു.

ബോംബ് പൊട്ടും എന്ന് പറഞ്ഞ പ്രാദേശിക കോൺഗ്രസ്‌ നേതാവിന്‍റെ പേര് ഷൈൻ ടീച്ചർ പറയട്ടെ. തെളിവില്ലാത്ത ആരോപണങ്ങൾ സൈബർ ഇടങ്ങളിൽ പങ്കുവയ്ക്കുന്നത് ശരിയല്ല. പാർട്ടിയിൽ ചുമതലയുള്ളവർ ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ തിരുത്താൻ നിർദേശം നൽകും.

പ്രതിപക്ഷ നേതാവിനുമേൽ കുതിര കയറേണ്ട. വി.ഡി. സതീശൻ ആരാണെന്ന് പറവൂരിലെ ജനങ്ങൾക്കറിയാമെന്നും ഷിയാസ് കൂട്ടിച്ചേർത്തു.

Kerala

"ഒരു ബോംബ് വരുന്നുണ്ട്; ധൈര്യമായി ഇരിക്കണമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പറഞ്ഞു...'

പറവൂര്‍: 'ഒരു ബോംബ് വരുന്നുണ്ട്; ടീച്ചര്‍ ധൈര്യമായി ഇരിക്കണമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പറഞ്ഞുവെന്ന് സിപിഎം പറവൂര്‍ ഏരിയ കമ്മിറ്റി അംഗം കെ.ജെ ഷൈന്‍. തനിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അവര്‍.

ഭ്രൂണഹത്യ ഉള്‍പ്പെടെ നടത്തിയവര്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു സ്ത്രീയെ ഇരയാക്കി നടത്തിയ ശ്രമമാണ് തനിക്കെതിരായ ലൈംഗിക അപവാദ പ്രചരണങ്ങള്‍ക്ക് പിന്നിലുള്ളത്. കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്നാണ് ഈ അപവാദങ്ങള്‍ എല്ലാം വന്നത്. കെടാമംഗലത്തുള്ള ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് അപവാദ പോസ്റ്റ് ആദ്യം ഇട്ടത്. ബോംബ് പൊട്ടുമെന്നു പറഞ്ഞ കോണ്‍ഗ്രസിന്‍റെ ഒരു ഉയര്‍ന്ന നേതാവ് തന്നെയാണ് ഈ പ്രചരണങ്ങള്‍ക്ക് പിന്നിലെന്നും ഷൈൻ പറഞ്ഞു.

പ്രതിപക്ഷ നേതാവാണോ അപവാദ പ്രചരണത്തിന് നേതൃത്വം നല്‍കിയതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, വേറെ ആരെങ്കിലും ബോംബ് പൊട്ടുമെന്ന വാക്ക് സമീപകാലത്ത് പറഞ്ഞിട്ടുണ്ടോ എന്നായിരുന്നു ഷൈന്‍ ടീച്ചറുടെ മറുചോദ്യം.

ബോംബു പൊട്ടുമ്പോള്‍ തളര്‍ന്നു പോകരുതെന്ന് ഒരു കോണ്‍ഗ്രസ് പ്രാദേശിക നേതാവ് മുന്നറിയിപ്പു തന്നിരുന്നതായും അവര്‍ പറഞ്ഞു. നാട്ടുകാര്‍ക്ക് തങ്ങളുടെ കുടുംബത്തെ നന്നായി അറിയാം. അപവാദ പ്രചരണത്തില്‍ പറയുന്ന ദിവസം വീടിനു മുന്‍വശം പ്രാദേശിക ഓണാഘോഷം നടക്കുകയായിരുന്നു. താനും അതിലുണ്ടായിരുന്നു. തുടര്‍ന്ന് വാര്‍ഡിലെ പരിപാടിയില്‍ പങ്കെടുക്കുകയും ബന്ധു ആശുപത്രിയില്‍ ആയതിനാല്‍ അവിടേക്ക് പോകുകയുമായിരുന്നുവെന്ന് ഷൈന്‍ പറഞ്ഞു.

ചവിട്ടിപ്പൊളിച്ച വാതില്‍ ഉടനെ നന്നാക്കിയതായും പഴമ നിലനില്‍ക്കുന്ന വാതില്‍ ചൂണ്ടി ഹാസ്യരൂപത്തില്‍ അവര്‍ പ്രതികരിച്ചു. തങ്ങളുടെ ദേഹത്തു പറ്റിയ ചെളി മാറാന്‍ മറ്റുള്ളവരുടെ ദേഹത്ത് ചെളി വാരി എറിയുകയാണ് കോണ്‍ഗ്രസ് ചെയ്തത്. തങ്ങളുടെ ജീവിതം തുറന്ന പുസ്തകമാണ്. ജീവിത പങ്കാളിയെ എപ്പോഴും കൂടെ ചേര്‍ത്തു നിര്‍ത്തുമെന്നും ഷൈനിന്‍റെ ഭര്‍ത്താവ് ഡൈന്യൂസ് പറഞ്ഞു.

സാമൂഹ്യമാധ്യമങ്ങളിലൂടെ തനിക്കെതിരെ നടത്തുന്ന അപവാദ പ്രചാരണങ്ങള്‍ക്കെതിരെ കെ.ജെ.ഷൈന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.

Latest News

Up