പോർട്ട്‌ലാൻഡ്: യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഭരണകൂടം പോർട്ട്‌ലാൻഡിൽ നാഷണൽ ഗാർഡിനെ വിന്യസിക്കുന്നത്, ഒറിഗോണിലെ ഫെഡറൽ ജഡ്ജി താത്കാലികമായി തടഞ്ഞു. സംസ്ഥാനവും നഗരവും നൽകിയ ഒരു കേസിൽ ശനിയാഴ്ച യുഎസ് ജില്ലാ ജഡ്ജി കരിൻ ഇമ്മർഗട്ടാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ട്രംപ് നഗരത്തെ "യുദ്ധത്തിൽ തകർന്നത്' എന്ന് വിളിച്ചതിന് ശേഷം പ്രതിഷേധങ്ങൾ നടക്കുന്നതോ, ഉണ്ടാകാൻ സാധ്യതയുള്ളതോ ആയ സ്ഥലങ്ങളിലെ ഫെഡറൽ സ്വത്തുക്കൾ സംരക്ഷിക്കുന്നതിനായി, ഒറിഗോൺ നാഷണൽ ഗാർഡിലെ 200 അംഗങ്ങളെ 60 ദിവസത്തേക്ക് ഫെഡറൽ നിയന്ത്രണത്തിലാക്കുന്നതായി പ്രതിരോധ വകുപ്പ് അറിയിച്ചിരുന്നു.