ചേര്‍ത്തല: ബംഗളൂരുവില്‍നിന്നെത്തിക്കുന്ന എംഡിഎംഎയുടെ ജില്ലയിലെ ചില്ലറ വില്പനക്കാര്‍ ചേര്‍ത്തല പോലീസിന്‍റെ പിടിയില്‍. കായംകുളം കൃഷ്ണപുരം പഞ്ചായത്ത് നെടുംപുരയിടത്തില്‍ വീട്ടില്‍ രതീഷ് (34), കരുനാഗപ്പള്ളി കുലശേഖരമംഗലം മൂപ്പന്‍റയത്ത് പടീറ്റതില്‍ അഫ്‌സല്‍ (30) എന്നിവരാണ് പടിയിലായത്.

കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് ബംഗളൂരുവില്‍നിന്നു വില്പനയ്ക്കായി എത്തിച്ച 98 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയിലായിരുന്നു. ഈ കേസിലെ നാലും അഞ്ചും പ്രതികളാണ് രതീഷും അഫ്‌സലും. ഏപ്രിലില്‍ പിടിയിലായ ഒന്നും രണ്ടും പ്രതികളായ സുഭാഷും ഷംനാസും നിലവില്‍ റിമാന്‍ഡിലാണ്. മൂന്നാം പ്രതി തിരച്ചിലിനിടെ വിദേശത്തേക്കു കടന്നതായാണ് സൂചന.

റിമാന്‍ഡിലുള്ളവരെ അടുത്തിടെ തുടരന്വേഷണത്തിന്‍റെ ഭാഗമായി ചേര്‍ത്തല പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സുഭാഷും ഷംനാസും ബംഗളൂരുവില്‍നിന്നു എത്തിക്കുന്ന എംഡിഎംഎയാണ് രതീഷും അഫ്സലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കോളജുകളിലും ഹോസ്റ്റലുകളിലുമെത്തിച്ചു വിതരണം ചെയ്തിരുന്നത്.

ഇരട്ടിവിലയ്ക്കായിരുന്നു ചില്ലറ വില്‍പന. 17 നാണ് ഇരുവരെയും പിടികൂടിയത്. സ്റ്റേഷന്‍ ഓഫീസര്‍ ജി. അരുണിന്‍റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പക്ടര്‍ എസ്. സുരേഷ്‌കുമാര്‍, സിപിഒമാരായ സതീഷ്, സുധീഷ്, അജയ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.