ആലപ്പുഴ: കടൽകയറ്റം മൂലം ദുരിതമനുഭവിക്കുന്ന തീരദേശവാസികള്‍ക്കായി കൊച്ചി ബിഒടി പാലത്തിനരുകില്‍ ആലപ്പുഴ, കൊച്ചി രൂപതകളിലെ വൈദികര്‍ സമാധാനപരമായി ഉപവാസമിരുന്നതിന് കേസെടുത്തതു പോലീസിന്‍റെ ഭാഗത്തുനിന്നുള്ള ധിക്കാരപരമായ നടപടിയാണ്. ആര്‍ക്കും ഒരുപദ്രവവും സൃഷ്ടിക്കാതെ ഉപവാസമിരിക്കുന്നവര്‍ക്കെതിരേ ലോകത്തെവിടെയെങ്കിലും കേസെടുക്കുമോ. പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ തെറ്റായ നടപടി തിരുത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാത്രമല്ല വൈദികരെ ഇങ്ങനെയൊരു ഉപവാസത്തിലേക്കു വലിച്ചിഴച്ച സാഹചര്യം പഠിച്ച് തീരജനതയേയും തീരത്തേയും സംരക്ഷിക്കുകയാണു വേണ്ടത്. കടല്‍ഭിത്തി ഇല്ലാത്ത ഇടങ്ങളില്‍ കടല്‍ഭിത്തി നിര്‍മിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണം. തീരവാസികളുടെ പേരിലുള്ള സ്ഥലം കടലെടുത്തുപോയതിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടതാണ്.

കപ്പലപകടംമൂലം കടലിന്‍റെ ആവാസവ്യവസ്ഥ തകര്‍ന്നിരിക്കുന്നു. കടലില്‍ മീനില്ലാതായി. കപ്പലപകടംമൂലം കടലില്‍ കറങ്ങിനടക്കുന്ന കണ്ടെയ്‌നറുകളുടെ അവശിഷ്ടങ്ങളില്‍ തട്ടി വലകള്‍ നഷ്ടപ്പെടുന്നു.

മഴയും കാറ്റും കടല്‍കയറ്റവും ദുരിതങ്ങള്‍ക്കുമേല്‍ ദുരിതം വിതയ്ക്കുന്നു. മീന്‍പിടുത്തക്കാര്‍ക്കുണ്ടാകുന്ന നിരവധിയായ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം മനുഷ്യനിര്‍മിതമായ ദുരന്തങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതറിയാമായിരുന്നിട്ടും ഉറക്കം നടിക്കുന്ന സര്‍ക്കാരിനെ ഉണര്‍ത്താന്‍ വേണ്ടി സമാധാനപരമായി ഉപവാസമിരുന്ന വൈദികര്‍ക്കെതിരേ എടുത്ത കേസുകള്‍ പിന്‍വലിക്കുകയും തീരവാസികളേയും തീരത്തേയും കടലിനേയും സംരക്ഷിക്കുകയും ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഫാ. കുടിയാംശേരി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.