തിരുവല്ല: കുറ്റൂര്‍ -മനയ്ക്കച്ചിറ റോഡിലെയും തിരുമൂലപുരം -കറ്റോട് റോഡിലെയും റെയില്‍വേ അടിപ്പാതകളില്‍ വെള്ളം കയറിയതിനെതുടര്‍ന്ന് അടച്ചിട്ട റോഡ് ആഴ്ചകള്‍ കഴിഞ്ഞിട്ടും തുറന്നു കൊടുക്കാനായിട്ടില്ല.

നിത്യേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാതകളില്‍ ഈ വാഹനങ്ങള്‍ കൂടാതെ ടികെ റോഡില്‍ മഞ്ഞാടിയില്‍ നടക്കുന്ന കലുങ്ക് നിര്‍മാണത്തെ തുടര്‍ന്ന് വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ തിരിച്ചുവിട്ടിരുന്നതും ഈ റോഡുകളിലൂടെ ആയിരുന്നു.

അടിപ്പാതയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന ഇതുവഴിയുള്ള ഗതാഗതം റെയില്‍വേ ഗേറ്റിട്ട് നിരോധിച്ചിരിക്കുകയാണ്. മഴ തുടരുന്നതിനാല്‍ അടിപ്പാതയിലെ വെള്ളം കുറഞ്ഞിട്ടില്ല. മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കാന്‍ റെയില്‍വേ തയാറാകാത്തതിനാല്‍ ഇപ്പോഴും ഗേറ്റുകള്‍ അടഞ്ഞു കിടക്കുകയാണ്. നടപ്പാതകളിലൂടെ ഇരുചക്രവാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്.

കുറ്റൂര്‍ റെയില്‍വേ അടിപ്പാതയില്‍ റോഡിന് തെക്കുവശത്തായി വീതി കൂട്ടിയ ഫുട്പാത്തിലൂടെ വലിയ കാറുകള്‍ ഉള്‍പ്പെടെ കടത്തി വിടാനാകുമെങ്കിലും ഈ ഭാഗത്തും രൂക്ഷമായ ഗതാഗതക്കുരുക്കും തര്‍ക്കങ്ങളും പതിവായി മാറിയിരിക്കുകയാണ്. തിരുമൂലപുരം ഇരുവെള്ളിപ്ര റെയില്‍വേ ഗേറ്റും അടഞ്ഞുകിടക്കുകയാണ്. മഞ്ഞാടിയില്‍നിന്ന് ഇതുവഴി എംസി റോഡിലേക്ക് എത്തിക്കൊണ്ടിരുന്ന വാഹനങ്ങള്‍ തിരുവല്ല ടൗണ്‍ ചുറ്റി സഞ്ചരിക്കുയാണ്.