ആലപ്പുഴ: സംസ്ഥാനത്തിന്‍റെ സൈന്യം എന്ന് വിശേഷിപ്പിക്കപ്പെട്ട മത്സ്യത്തൊഴിലാളികളെയും തീരദേശവാസികളെയും പിണറായി സർക്കാർ ദുരിതത്തിൽ മുക്കിക്കൊല്ലുകയാണെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ജെബി മേത്തർ എം പി. മഹിള സാഹസ് കേരള യാത്രയ്ക്ക് അരൂർ, എഴുപുന്ന, കോടം തുരുത്ത്, കുത്തിയതോട്, തുറവൂർ അരൂക്കുറ്റി, പെരുമ്പളം, പാണാവള്ളി, തൈക്കാട്ടുശേരി, പള്ളിപ്പുറം എന്നിവിടങ്ങളിലെ സ്വീകരണ യോഗങ്ങളിൽ പ്രസംഗി ക്കുകയായിരുന്നു അവർ.

തീരദേശം മുഴുവൻ കടലാക്രമണ ഭീഷണിയിലകപ്പെട്ടിട്ടും സർക്കാർ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും യാതൊരു സഹായവും നൽകുന്നില്ല. ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രിയോ വകുപ്പു മന്ത്രിയോ പോകാത്തത് ദുഃഖകരമാണ്. കടലാക്രമണത്തിൽ വീടും വഞ്ചിയും വള്ളവും നഷ്ടപ്പെട്ടവർക്ക് സഹായം നൽകണം. സൗജന്യ റേഷൻ, ധനസഹായം, പ്രത്യേക പാക്കേജ് എന്നിവ ഉടൻ നടപ്പിൽ വരുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

രാഷ്‌ട്രീയകാര്യസമിതിയംഗം ഷാനിമോൾ ഉസ്മാൻ, കെപിസിസി വൈസ് പ്രസിഡന്‍റ് വി. പി. സജീന്ദ്രൻ, കെപിസിസി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, കെപിസിസി ജനറൽ സെക്രട്ടറി എം. ജെ. ജേക്കബ്, സെക്രട്ടറി എസ്. ശരത് എന്നിവർ വിവിധ സ്വീകരണ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്തു.

ജില്ലയിൽ ഇന്നലെ ആരംഭിച്ച യാത്ര 138 മണ്ഡലങ്ങളിൽ പര്യടനം പൂർത്തിയാക്കി 30ന് ചെങ്ങന്നൂരിൽ സമാപിക്കും.