അന്പലപ്പുഴ: ധനമന്ത്രിയുടെ ക്ഷേമപെന്‍ഷന്‍ പ്രഖ്യാപനം നിലമ്പൂരിലെ വോട്ടര്‍മാരെ സ്വാധീനിക്കാനും തെരഞ്ഞെടുപ്പിനെ ദുരുപയോഗം ചെയ്യാനുമെന്ന് കെ.സി. വേണുഗോപാല്‍ എംപി. ഈമാസം 20 മുതല്‍ ക്ഷേമപെന്‍ഷന്‍ നല്‍കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.

ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ്. തെരഞ്ഞെടുപ്പ് കമ്മീഷനിത് ഗൗരവമായി കാണണം. പരാതി നല്‍കുന്നതിനെക്കുറിച്ച് യുഡിഎഫ് ആലോചിക്കും. ജനങ്ങളെ തുടര്‍ച്ചയായി കബളിപ്പിക്കുന്ന സര്‍ക്കാരിന്‍റെ കള്ളക്കളി അവസാനിപ്പിക്കണമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

ക്ഷേമ പെന്‍ഷന്‍ കുടിശികയാക്കി വിതരണം ചെയ്യുന്ന രീതിയെയാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് സമയത്ത് താന്‍ ശക്തമായി വിമര്‍ശിച്ചത്. ക്ഷേമ പെന്‍ഷന്‍ സാധാരണക്കാരന്‍റെ അവകാശമാണ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് യുഡ്എഫിന് ആത്മവിശ്വാസമുണ്ട്. അത് ഉറപ്പായതിനാലാകണം എല്‍ഡിഎഫ് പെന്‍ഷന്‍ നല്‍കാത്തത്.

യുഡിഎഫില്‍ ഇത്രയധികം ഐക്യമുണ്ടായ മറ്റൊരു തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. കോണ്‍ഗ്രസിനേക്കാളേറെ ആവേശമുണ്ടായിരുന്നു മുസ്‌ലിംലീഗിന്. ശശി തരൂര്‍ കോണ്‍ഗ്രസിന്‍റെ അവിഭാജ്യഘടകമാണ്. കോണ്‍ഗ്രസ് അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന പാര്‍ട്ടിയാണ്. ആരുടെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും സഞ്ചാര സ്വാതന്ത്ര്യത്തെയും ലംഘിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.