അമ്പലപ്പുഴ: മത്സ്യബന്ധനത്തിനു പോയ വള്ളം മറിഞ്ഞ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു. തോട്ടപ്പള്ളി പൊഴിയിൽ നിന്നു മത്സ്യ ബന്ധനത്തിന് പോയ പമ്പാ ഗണപതി എന്ന വളളത്തിലെ തൊഴിലാളിയായ പല്ലന പടീറ്റേടത്ത് സുഖദേവാ(70)ണ് മരണമടഞ്ഞത്. ഇന്നലെ രാവിലെ ഏഴിനായിരുന്നു അപകടം. പൊഴിയിൽനിന്നു കടലിലേക്ക് പോകുന്നതിനിടെ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്.

തോട്ടപ്പള്ളി തീരദേശ പോലീസും മറ്റ് മത്സ്യത്തൊഴിലാളികളും ചേർന്ന് നടത്തിയ തെരച്ചിലിൽ പല്ലനയിൽനിന്നാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ശാന്തകുമാരി. മക്കൾ: സുജിത്, സഞ്ജിത്, ശാലിനി.

അപകടത്തിൽ പരിക്കേറ്റ തോട്ടപ്പള്ളി വെട്ടുവിന്ധ്യപ്പറമ്പ് കുഞ്ഞുമോൻ (55), പല്ലന പെരുമളത്ത് അനിയൻ കുഞ്ഞ് (49), പല്ലന മോഡൻ തറയിൽ പ്രകാശ് (51), പല്ലന ഇടയാടി തെക്കത് മനോജ് (44), പല്ലന പെരുമളത്ത് സന്തോഷ് (48), പല്ലന പടീച്ചടത്ത് ബിജുമോൻ (50) എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.