അമ്പലപ്പുഴ: റെയിൽവേ സ്റ്റേഷൻ പരിസരത്ത് നായശല്യം അതിരൂക്ഷമാണ്. സ്ത്രീകളും കുട്ടികളുമടക്കം റെയിൽവേ സ്റ്റേഷനിലേക്ക് വരുന്നവർക്കും തിരികെ പോകുന്നവർക്കും ഇതു മൂലം വളരെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. റെയിൽവേ സ്റ്റേഷന്‍റെ പടിഞ്ഞാറു ഭാഗത്ത് പട്ടികൾ റോഡിൽ വിലസുന്നതുമൂലം ഇതുവഴി വരുന്ന യാത്രക്കാർക്കും റെയിവേ സ്റ്റേഷനിലേക്ക് വരുന്നവർക്കും നായയുടെ കടിയേൽക്കാൻ സാധ്യത കൂടുതലാണ്.

രാവിലെ ജോലിക്കായും മറ്റും പോയി രാത്രിയോടെ എത്തുന്ന യാത്രക്കാർക്കും കുടുംബത്തോടൊപ്പം യാത്രകഴിഞ്ഞ് എത്തുന്ന മറ്റു യാത്രക്കാർക്കും വയോജനങ്ങൾ, സ്ത്രീകൾ, കുട്ടികൾ തുടങ്ങി നിലവിൽ വടക്കു പടിഞ്ഞാറു ഭാഗത്തുകൂടി പോകേണ്ടിവരുന്നവർ കൂടുതലായും ഭീതിയോടെയാണ് അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വന്നു വീടുകളിലെക്കു മടങ്ങുന്നത്.