കുട്ടനാട്: വെളിയനാട് പഞ്ചായത്തിലെ മൂന്നു മുതൽ ആറുവരെ വാർഡുകളിലെ ജനങ്ങളുടെ ഏകയാത്രാമാർഗമായ കിടങ്ങറ- കുന്നങ്കരി റോഡ് ചെറിയ വെള്ളപ്പൊക്കത്തിൽപ്പോലും നാലടി വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. നൂറുകണക്കിന് സ്വകാര്യ വാഹനങ്ങൾ കൂടാതെ ഇരുപതിനു മുകളിൽ സ്കൂൾ ബസുകളും കുന്നങ്കരി ബേത്‌ലഹേം പള്ളി ജംഗ്ഷനിൽ എത്തിയാണ് കുട്ടികളെ ചങ്ങനാശേരിക്കും കുട്ടനാട്ടിലെ വിവിധ സ്കൂളുകളിലേക്കും എത്തിക്കുന്നത്.

തുടരെ വെള്ളപ്പൊക്കം ഉണ്ടാകുന്നതിനാൽ കുട്ടികളുടെ പഠനം ആഴ്ചകളോളും മുടങ്ങുന്ന സാഹചര്യവും ഉണ്ട്. കൂടാതെ പള്ളികൾ, ക്ഷേത്രങ്ങൾ, വില്ലേജ്, പഞ്ചായത്ത്, സപ്ലൈകോ എന്നീ സ്ഥലങ്ങളിലേക്കും പോകാൻ ഏക മാർഗം കിടങ്ങറ-കുന്നങ്കരി റോഡാണ്. ഈ റോഡ് അടിയന്തരമായി ഉയർത്തി നിർമിക്കണമെന്നും ഇതിനായി ആവശ്യമായ ഫണ്ട് അനുവദിക്കാൻ പിഡബ്ലു ഡി വകുപ്പ് തയാറാകണമെന്നും കുട്ടനാട് എംഎൽഎ അടിയന്തര ഇടപെടൽ നടത്തണമെന്നും കിടങ്ങറ- കുന്നങ്കരി പൗരാവലി ആവശ്യപ്പെട്ടു.

റോഡിന്‍റെ നിർമാണത്തിന് ഫണ്ട് അനുവദിക്കാത്തപക്ഷം ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകാനും കുന്നങ്കരിൽ ചേർന്ന പൗരാവലിയുടെ യോഗത്തിൽ തീരുമാനിച്ചു. പ്രസിഡന്‍റ് എ.കെ. സലിം അരീശേരിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ ചെറുകാട്, ട്രഷറർ റജി കൊച്ചുപറമ്പിൽ, ജോണി പത്രോസ് പുലിമുഖം, ബേബിച്ചൻ കണിയാംപറമ്പിൽ, ബിജു വേലങ്കേരിച്ചിറ,രാമു മെതികളം, അജികുമാർ അജിഭവനം, ജോയിച്ചൻ കളത്തിൽ, പ്രദീപ് കിഴക്കേക്കുറ്റ് എന്നിവർ പ്രസംഗിച്ചു.