എടത്വ: വെള്ളം ഉയര്‍ന്നാല്‍ ഉടന്‍ റോഡ് തോടായി മാറും. പാരേത്തോട്-വട്ടടി റോഡില്‍ യാത്ര ദുഷ്‌കരം. പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതി പ്രകാരം നിര്‍മിച്ച പാരേത്തോട്-വട്ടടി റോഡാണ് വെള്ളത്തില്‍ മുങ്ങുന്നത്.

അടിക്കടിയുണ്ടാവുന്ന വെള്ളക്കെട്ടുമൂലം തലവടി തെക്ക് ഭാഗത്തുള്ളവര്‍ക്ക് എടത്വ-ആലംതുരുത്തി റോഡിലും എടത്വ-പൊടിയാടി റോഡിലും എത്താന്‍ സാധിക്കാതായിരിക്കുകയാണ്. തലവടി ഹയര്‍ സെക്കൻഡറി സ്‌കൂളിലെ നിരവധി വിദ്യാര്‍ഥികള്‍ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. മറ്റു സ്ഥലങ്ങളില്‍ വെള്ളം ഇറങ്ങിയാലും ഇവിടെനിന്ന് വെള്ളം ഇറങ്ങാറില്ല.

മാത്രമല്ല റോഡിന്‍റെ ഒരു വശം തോടായതിനാല്‍ റോഡും തോടും തിരിച്ചറിയാത്ത അവസ്ഥയുമാണ്. റോഡിന്‍റെ വശങ്ങള്‍ ഇടിഞ്ഞ് അപകടം ഒഴിവാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് പൊതു പ്രവര്‍ത്തകന്‍ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള ആവശ്യപ്പെട്ടു.