ചേര്‍ത്തല: ചെങ്ങണ്ട പാലത്തിനു സമീപം കെട്ടിട നിര്‍മാണ സൈറ്റില്‍നിന്നു നിര്‍മാണതൊഴിലാളികളുടെ ചോറ്റുപാത്രവും പഴ്‌സും മൊബൈല്‍ ഫോണും ഉള്‍പ്പെടുന്ന ബാഗുകള്‍ മോഷ്ടിച്ചു കടന്ന യുവാവിനെ പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോള്‍ തെളിഞ്ഞത് നിരവധി വാഹനമോഷണക്കേസുകള്‍.

കോഴിക്കോട് അണ്ടിക്കോട് അത്തോളി സ്വദേശി ദാറുള്‍ മിനാ വീട്ടില്‍ സല്‍മാനെ (26) ചേര്‍ത്തല ഡിവൈഎസ്പി കെ.വി ബെന്നിയുടെ നേതൃത്വത്തില്‍ സ്റ്റേഷന്‍ ഓഫീസര്‍ ബി.വിനോദ് കുമാര്‍, എസ്ഐ അനില്‍ കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഗിരീഷ്, പ്രവീഷ്, അരുണ്‍, സതീഷ് എന്നിവരടങ്ങുന്ന സംഘം ആലുവയില്‍നിന്നാണ് പിടികൂടിയത്.

സെപ്റ്റംബര്‍ രണ്ടിന് കോട്ടയ്ക്കല്‍ ഭാഗത്തുനിന്നു മോഷ്ടിച്ച അക്‌സസ് 125 സ്‌കൂട്ടറില്‍ കറങ്ങിയാണ് മോഷണം നടത്തിയത്. സല്‍മാന്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി വാഹന മോഷണം ഉള്‍പ്പെടെ പലതരം മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുളളതും പല തവണ ജയില്‍ ശിക്ഷ അനുഭവിച്ച ആളാണെന്നു പോലീസ് പറഞ്ഞു. ഓഗസ്റ്റ് അവസാനം ജാമ്യത്തിലിറങ്ങിയ പ്രതി കോട്ടയ്ക്കലില്‍നിന്നു മോഷ്ടിച്ച സ്‌കൂട്ടറുമായി എറണാകുളത്ത് മോഷണം തുടര്‍ന്നു. സല്‍മാന്‍റെ അറസ്റ്റോടുകൂടി വിവിധ ജില്ലകളില്‍ നടന്ന നിരവധി കേസുകള്‍ തെളിയിക്കാനാവുമെന്നുള്ള പ്രതീക്ഷയിലാണ് പോലീസ്.