ജില്ലയിലെ ആദ്യ ഡബിള്‍ ചേംബര്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കാനൊരുങ്ങി ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത്
1600063
Thursday, October 16, 2025 2:01 AM IST
ഇരിക്കൂർ: ജില്ലയിലെ ആദ്യ ഡബിൾ ചേംബർ ഇൻസിനറേറ്റർ ഇരിക്കൂർ ബ്ലോക്കിൽ ഒരുങ്ങുന്നു. ഡയപ്പര്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനായി ഒന്നര കോടി രൂപ ചെലവിലാണ് പദ്ധതി ഒരുക്കുന്നത്. മൂന്നു മാസത്തിനകം പ്ലാന്റ് പ്രവർത്തനമാരംഭിക്കും.
ഇരിക്കൂര്‍ ബ്ലോക്ക് പരിധി, സമീപ പഞ്ചായത്തുകള്‍, നഗരസഭകളില്‍ എന്നിവിടങ്ങളില്‍നിന്നും ഡയപ്പര്‍ പോലുള്ള മാലിന്യങ്ങള്‍ ശേഖരിക്കാനുള്ള വിപുലമായ ശേഖരണ ശൃംഖല സ്ഥാപിച്ചാണ് പ്ലാന്‍് പ്രവര്‍ത്തിക്കുക. പ്രതിവര്‍ഷം ടണ്‍ ബയോ മാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള ശേഷിയുള്ളതാണ് പ്ലാന്റ്.
ബ്ലോക്ക് പഞ്ചായത്തിന് പുറമേ ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകള്‍, ശുചിത്വ മിഷന് എന്നിവയുടെ സാമ്പത്തിക പിന്തുണയോടെയാണ് പ്ലാന്റ് നിർമിക്കുന്നത്.
ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം രൂപയും ജില്ലാപഞ്ചായത്ത് 25 ലക്ഷം രൂപയും പടിയൂര്‍, പയ്യാവൂര്‍ പഞ്ചായത്തുകള്‍ 10 ലക്ഷം രൂപ വീതവും മയ്യില്‍, കുറ്റിയാട്ടൂര്‍, ഇരിക്കൂര്‍, എരുവേശി പഞ്ചായത്തുകള്‍ അഞ്ച് ലക്ഷം രൂപ വീതവും ഉളിക്കല്‍ പഞ്ചായത്ത് രണ്ട് ലക്ഷം രൂപയും ആദ്യ ഘട്ടത്തില്‍ പ്ലാന്റിനായി നീക്കി വച്ചിട്ടുണ്ട്.
പ്ലാന്റിന്റെ ശേഖരണ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബര്‍ട്ട് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മുനീര്‍ അധ്യക്ഷത വഹിച്ചു.
കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെജി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.പി രേഷ്മ, എരുവേശി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തോട്ടിയില്‍, പയ്യാവൂര്‍ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മോഹനന്, ഹരിത കേരളം മിഷന് ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍, ഇരിക്കൂര്‍ സബ് ഇന്‍സ്പെക്ടര്‍ കെ.വി സത്യനാഥന്, ശുചിത്വ മിഷന് ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് അര്ജുന്, ബ്ലോക്ക് പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനിയർ ആര്. മനോജ് കുമാര്‍, ബ്ലോക്ക് ശുചിത്വ ഓഫീസര്‍ ഇന്‍ ചാര്‍ജ് സല്‍മ എന്നിവര്‍ പ്രസംഗിച്ചു.