നിലന്പൂർ:നിലന്പൂരിൽ വിൽപ്പനക്കായി കൈവശം വച്ച ലഹരി പദാർഥമായ മെത്താഫിറ്റാമിനുമായി യുവാവ് അറസ്റ്റിൽ. 4.35 ഗ്രാം മെത്താഫിറ്റാമിനുമായി നിലന്പൂർ കല്ലേന്പാടം സ്വദേശി തിരുതയിൽ വിവേകി (35) നെയാണ് നിലന്പൂർ പോലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.

സിഐ ബി.എസ്.ബിനുവിന് ലഭിച്ച വിവരത്തെ തുടർന്ന് എസ്ഐ പി.ടി. സൈഫുള്ളയുടെ നേതൃത്വത്തിൽ ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ നിലന്പൂർ എൽഐസി ഓഫീസിന് എതിർവശത്ത് പ്രതിയുടെ പിതാവിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നടത്തിയ പരിശോധനയിൽ ഇയാൾ പിടിയിലായത്.

ഗ്രാമിന് 3500 രൂപ നിരക്കിലാണ് യുവാവ് മെത്താഫിറ്റാമിൻ വിൽപ്പന നടത്തിയിരുന്നത്. ബീവറേജ് ഷോപ്പിനോട് ചേർന്ന് പ്രതി നടത്തിയിരുന്ന കടയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഇയാളെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. എസ്ഐ ടി. മുജീബ്, സിപിഒ സി.വി. വിവേക്, ഡാൻസാഫ് അംഗങ്ങളായ സുനിൽ മന്പാട്, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.