നിലന്പൂർ: ഷൊർണൂർ-നിലന്പൂർ സെക്ഷനിൽ പാലക്കാട് റെയിൽവേ ഡിവിഷൻ നടത്തിയ പ്രത്യേക ടിക്കറ്റ് പരിശോധനയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത 294 യാത്രക്കാരെ കണ്ടെത്തി.

ഇവരിൽ നിന്ന് 95,225 രൂപ പിഴ ഈടാക്കി. രാജ്യറാണി എക്സ്പ്രസ്, കോട്ടയം -നിലന്പൂർ എക്സ്പ്രസ്, ആറ് പാസഞ്ചർ ട്രെയിനുകൾ എന്നിവ ഉൾപ്പെടെ നിരവധി ട്രെയിൻ സർവീസുകളിലാണ് പരിശോധന നടത്തിയത്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്), ഗവണ്‍മെന്‍റ് റെയിൽവേ പോലീസ് (ജിആർപി), വാണിജ്യ വകുപ്പ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.

എല്ലാ യാത്രക്കാർക്കും സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുകയും റെയിൽവേ ശൃംഖലയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുകയുമാണ് പ്രത്യേക പരിശോധനയുടെ ലക്ഷ്യം. യാത്രക്കാർ ടിക്കറ്റ് കൈവശം വച്ച് റെയിൽവേ ജീവനക്കാരുമായി സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. റെയിൽവേ നിയമങ്ങളും ക്രമവും പാലിക്കുന്നതിനായി ഇത്തരം പരിശോധനകൾ ഇടയ്ക്കിടെ നടത്തുമെന്ന് അധികൃതർ അറിയിച്ചു.