തമിഴ്‌നാട്ടില്‍ നിന്നും വേട്ടയാടിയ മലമാനിന്‍റെ മാംസവുമായി രണ്ടുപേര്‍ പിടിയിൽ
Sunday, June 16, 2024 6:05 AM IST
എടക്കര: തമിഴ്‌നാട്ടില്‍ നിന്നും വേട്ടയാടിയ മലമാനിന്‍റെ മാംസവുമായി രണ്ടുപേര്‍ വഴിക്കടവില്‍ വനം വകുപ്പിന്‍റെ പിടിയിലായി. മരുത മത്തളപ്പാറ എടക്കാട്ടില്‍ അമീര്‍ ഫൈസല്‍ (26), മരുത തണ്ടുപാറ മുഹമ്മദ് റാഷി(26) എന്നിവരെയാണ് വഴിക്കടവ് റേഞ്ച് ഓഫീസര്‍ കെ.പി.എസ്. ബോബികുമാറും സംഘവും അറസ്റ്റ് ചെയ്തത്.

ഇവരില്‍ നിന്ന് മലമാനിന്‍റെ 25 കിലോ മാംസവും കുളമ്പുള്ള ഒരു കാലും, വേട്ടയ്ക്കുപയോഗിച്ച തോക്കും വനപാലകര്‍ പിടിച്ചെടുത്തു. ഇന്നലെ രാവിലെ പോത്തുകല്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ വിനോദ് കൃഷ്ണന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അമീര്‍ ഫൈസലിന്‍റെ മത്തളപ്പാറയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മാംസവും മറ്റും കണ്ടെടുത്തത്.

ഇവിടെനിന്നും കുളമ്പുള്ള കാലും കണ്ടെടുത്തു. ചോദ്യം ചെയ്യലില്‍ കാട്ടിറച്ചിയാണെന്നും തമിഴ്‌നാട്ടില്‍ നിന്നും വേട്ടയാടിയതാണെണന്നും ഇയാള്‍ മൊഴി നല്‍കി. മുഹമ്മദ് റാഷി, വഴിക്കടവ് ആനമറി കുളങ്ങാടന്‍ ജംഷീര്‍ എന്നിവർ ചേര്‍ന്നാണ് ഊട്ടിക്കടുത്ത് പൈക്കര പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മുത്തനാട്നന്തില്‍ നിന്നും മലമാനിനെ വേട്ടയാടിത്.

പ്രതികളിലൊരാളായ ജംഷീറിനെ പിടികൂടാനിയിട്ടില്ല. പിടിയിലായ പ്രതികളുമായി വനപാലകര്‍ മുത്തനാട് നന്തില്‍ നടത്തിയ തെളിവെടുപ്പില്‍ മലമാനിന്‍റെ തൊലിയും, തലയും മറ്റ് ഭാഗങ്ങളും കണ്ടെുത്തു. തമിഴ്‌നാട് സ്വദേശികളായ മഹേഷ്, ബാബു എന്നിവരും കൃത്യത്തില്‍ ഉള്‍പ്പെട്ടതായി വ്യക്തമായിട്ടുണ്ട്.

പ്രതികളെ മഞ്ചേരി വനംകോടതിയില്‍ ഹാജരാക്കി. കുറ്റകൃത്യം തമിഴ്‌നാട്ടില്‍ നടന്നതിനാല്‍ കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ തമിഴ്‌നാട് വനം ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. റേഞ്ച് ഓഫീസര്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എന്നിവര്‍ക്ക് പുറമെ സെക്ഷന്‍ ഫേറസ്റ്റ് ഒഫീസര്‍മരായ ഷിജു, സുജിത്ത്, ലാല്‍ വി. നാഥ്, ഗാര്‍ഡുമാരായ ഷാക്കിര്‍, അഖില്‍ ദേവ്, മൈക്കിള്‍, മാലതി എന്നിവരും അന്വേഷ സംഘത്തിലുണ്ടായിരുന്നു.