കാലിക്കട്ട് കായിക വിഭാഗത്തില്‍ സിപിഎം നേതാവിന്‍റെ മകനെ നിയമിക്കാന്‍ നീക്കം: ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ലീഗ് അംഗങ്ങള്‍
Sunday, June 23, 2024 5:44 AM IST
തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാല കായിക വിഭാഗത്തില്‍ സംവരണ മാനദണ്ഡങ്ങള്‍ പാലിക്കാതെ സിപിഎം നേതാവിന്‍റെ മകന് ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ സ്ഥിര നിയമനം നല്‍കിയാല്‍ നിയമപരമായി ചോദ്യം ചെയ്യുമെന്ന് മുസ്ലിം ലീഗ് സിന്‍ഡിക്കേറ്റംഗങ്ങള്‍.

നിയമനത്തിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും സിന്‍ഡിക്കേറ്റ് യോഗത്തില്‍ എതിര്‍ക്കുമെന്നും ലീഗ് പ്രതിനിധിയായ സിന്‍ഡിക്കേറ്റംഗം ഡോ. പി. റഷീദ് അഹമ്മദ് വ്യക്തമാക്കി.ആലപ്പുഴക്കാരനായ സിപിഎം നേതാവിന്‍റെ മകന് സര്‍വകലാശാലയില്‍ സ്ഥിര നിയമനത്തിന് മന്ത്രി ശിപാര്‍ശ ചെയ്തതിനാല്‍ ഒന്നാം റാങ്ക് നല്‍കിയെന്നും സര്‍വകലാശാലയില്‍ നിലവിലില്ലാത്ത തസ്തികയിലാണ് സ്ഥിര നിയമന നീക്കമെന്നും മുസ്ലിം ലീഗ് പ്രതിനിധികളായ സിന്‍ഡിക്കേറ്റംഗങ്ങള്‍ ആരോപിച്ചു.

അസോസിയേറ്റ് പ്രഫസര്‍ക്ക് തുല്യമായ തസ്തികയില്‍ നിയമനത്തിന് സംവരണ മാനദണ്ഡങ്ങള്‍ പോലും പാലിച്ചിട്ടില്ലെന്നും മറ്റ് ഉദ്യോഗാര്‍ത്ഥികളുടെ പ്രവൃത്തി പരിചയവും അധികയോഗ്യതയും പരിഗണിച്ചില്ലെന്നും ആരോപണമുണ്ട്.

നിയമനത്തിനായി 2022 നവംബറിലാണ് സര്‍വകലാശാല വിജ്ഞാപനമിറങ്ങിയത്. ഇന്നലെയായിരുന്നു ഇന്‍റര്‍വ്യൂ. നാല് ഉദ്യോഗാഥികളാണ് പങ്കെടുത്തത്. ഇതില്‍ മൂന്ന് പേര്‍ സിപിഎം അനുഭാവികളായിരുന്നു. ഇവരില്‍ ആലപ്പുഴക്കാരനാണ് ഒന്നാം റാങ്ക് നല്‍കിയത്.