കോളജ്- പൂതംകുളം ജംഗ്ഷന്‍ കോണ്‍ക്രീറ്റിംഗ് പുനരാരംഭിച്ചു
Sunday, September 29, 2024 1:43 AM IST
ഇരിങ്ങാലക്കുട: കോളജ്- പൂതംകുളം ജംഗ്ഷന്‍ കോണ്‍ക്രീറ്റിംഗ് പണികള്‍ പുനരാരംഭിച്ചു. ഇവിടെ കുഴിച്ച് ജലവിതരണ പൈപ്പുകളുടെ പരിശോധന പൂര്‍ത്തിയാക്കുന്നകതിനു വേണ്ടിയായിരുന്നു നിര്‍മാണം നിര്‍ത്തിവച്ചിരുന്നത്.

കഴിഞ്ഞ ദിവസം ജെസിബി ഉള്‍പ്പെടയുള്ള സമാഗ്രഹികള്‍ കൊണ്ട് വന്ന് പൈപ്പിടുന്നതിന്‍റെ പണികള്‍ പുനരാരംഭിച്ചു. എന്നാല്‍ കുടിവെള്ള പൈപ്പ് ലൈന്‍ വലിക്കുന്നത് കോണ്‍ക്രീറ്റിടാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിനടിയിലൂടെയെന്നുള്ളത് ഏറെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. വാട്ടര്‍ അഥോറിറ്റിയുടെ ഒരടി വ്യാസത്തിലുള്ള ഡിഐ പൈപ്പാണിവിടെ സ്ഥാപിക്കുന്നത്.

പൈപ്പിടല്‍ പൂര്‍ത്തിയാക്കി റോഡിന്റെ കോണ്‍ക്രീറ്റിടല്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരടി ഉയരം വരും. ഭാവിയില്‍ പൈപ്പില്‍ അറ്റകുറ്റപ്പണികള്‍ ആവശ്യം വന്നാല്‍ ബുദ്ധിമുട്ടാകും. ഇക്കാര്യം നേരത്തെ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഷൊര്‍ണൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ കോണ്‍ക്രീറ്റിംഗ് നടത്തിയ മറ്റിടങ്ങളില്‍ കുടിവെള്ള പൈപ്പ് ലൈനുകള്‍ വലിച്ചിരിക്കുന്നത് റോഡിന് പുറത്തുകൂടെയാണ്.

എന്നാല്‍ ക്രൈസ്റ്റ് ജംഗ്ഷന്‍ മുതല്‍ പൂതംകുളം വരെയുള്ള റോഡിന് വീതിയില്ലാത്തതാണ് തിരിച്ചടിയായത്. നിലവിലുള്ള സ്ഥലത്ത് റോഡരികിലൂടെ ബിഎസ്എന്‍എല്ലിന്‍റെയും വാട്ടര്‍ അഥോറിറ്റിയുടെയും വീടുകളിലേക്കുള്ള കുടിവെള്ള കണക്ഷന്‍റെ പൈപ്പും പോകുന്നുണ്ട്.