സീതാറാംമിൽ ദേശം മേയറുടെ കണ്ണിലെ കരടായെന്നു ദേശക്കാർ
Saturday, September 28, 2024 7:11 AM IST
തൃശൂർ: കോർപറേഷൻ ഏകപക്ഷീയമായി പുലിക്കളി വേണ്ടെന്നുവച്ചതിനെ ചോദ്യംചെയ്തതുമുതലേ സീതാറാംമിൽ ദേശം പുലിക്കളിസംഘം മേയറുടെയും ഭരണസമിതിയുടെയും കണ്ണിലെ കരടായെന്നു ദേശക്കാർ.

ഉപേക്ഷിച്ചുപോയ ട്രോഫി സംഘമായെത്തി കടത്തിക്കൊണ്ടുപോയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഉത്തരവാദപ്പെട്ട കോർപറേഷൻ ഉദ്യോഗസ്ഥനെ അറിയിച്ചശേഷമാണ് ട്രോഫി ആഘോഷമായി കൊണ്ടുപോയത്.

സംഭവവുമായി ബന്ധപ്പെട്ട് മേയറോ ഉദ്യോഗസ്ഥരോ തങ്ങളോടു യാതൊരു വിശദീകരണവും രേഖാമൂലം ആവശ്യപ്പെട്ടിട്ടില്ല. ഇക്കൊല്ലം പുലിക്കളി നടത്താൻ മുഴുവൻ സംഘങ്ങളെയും കൂട്ടിയോജിപ്പിച്ച് മുൻപന്തിയിൽനിന്നത് സീതാറാംമിൽ ദേശമാണ്. അന്നുമുതൽ കോർപറേഷനുമായി അസ്വാരസ്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നതു വാസ്തവമാണ്.

അതെല്ലാം ഫലപ്രഖ്യാപനത്തിൽ പ്രതിഫലിക്കുമോയെന്നു ഞങ്ങൾക്കു സംശയമുണ്ടായിരുന്നു.
വിധിപ്രഖ്യാപനം വരുന്നതിനുമുന്പേ സമ്മാനദാനവേദിയിൽ ഒന്നാംസമ്മാനാർഹമായ ടാബ്ലോ പരാമർശവിധേയമായി. ഇതോടെ ഫലപ്രഖ്യാപനം മുൻവിധിയോടുകൂടിയതാണെന്ന സംശയം സംഘാടകസമിതി അംഗങ്ങളിൽ ഉണ്ടാക്കി. അപ്പോഴുണ്ടായ മാനസികവിഷമത്തിൽ ട്രോഫികൾ ഉപേക്ഷിച്ച് പോരുകയായിരുന്നു.

തീരുമാനം ശരിയായില്ലെന്ന പൊതുവികാരത്തെതുടർന്ന് പിറ്റേന്നുപോയി ട്രോഫി എടുക്കുകയായിരുന്നു. അതിനുശേഷം മേയറെ സംഘാടകസമിതി ഭാരവാഹികൾ നേരിൽ കാണുകയും കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തിരുന്നെന്നും സീതാറാംമിൽ ദേശം സംഘാടകസമിതി അറിയിച്ചു.