സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് പരാതി
Saturday, September 28, 2024 7:11 AM IST
കൊരട്ടി: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്ന കൊരട്ടി, മുരിങ്ങൂർ, ചിറങ്ങര മേഖലകളിൽ നാഷണൽ ഹൈവേ അഥോറാറ്റി യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നില്ലെന്ന് പരാതി. അധികൃതരുടെ അനാസ്ഥയിൽ ദേശീയപാത കുരുതിക്കളമാക്കരുതെന്ന ആവശ്യമാണ് പ്രദേശവാസികളിൽനിന്ന് ഉയരുന്നത്.

മുരിങ്ങൂരിലും, ചിറങ്ങരയിലും ഓരോ സ്പാനോടു കൂടിയ അടിപ്പാതകളും കൊരട്ടിയിൽ മൂന്നു സ്പാനുകളോടു കൂടിയ പാലവുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. നിർമാണത്തോടനുബന്ധിച്ച് പ്രധാനപാത അടയ്ക്കുമ്പോൾ വാഹനങ്ങൾ കടത്തിവിടാൻ പര്യാപ്തമായ വിധത്തിൽ ബദൽ റോഡുകളുടെ പണിയാണ് ഇപ്പോൾ നടക്കുന്നത്. ഡ്രെയിനേജുകളും നിർമിക്കുന്നുണ്ട്.
കൊരട്ടി, ചിറങ്ങര, മുരിങ്ങൂർ സിഗ്നൽ ജംഗ്ഷനുകൾക്കു സമീപം ഇരു ദിശകളിലും ഒരേസമയങ്ങളിൽ തന്നെയാണ് നിർമാണം നടക്കുന്നത്. നിർമാണത്തിനിടെ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യമാണ് നാട്ടുകാർ മുന്നോട്ടുവയ്ക്കുന്നത്.

നിർമാണം നടക്കുന്ന ഇടങ്ങളിൽ നിശ്ചിത അകലത്തിൽ ഏകദേശം ഒരു മീറ്റർ ഉയരത്തിലുള്ള പൈപ്പുകൾ നിരത്തി വച്ചതൊഴിച്ചാൽ സുരക്ഷാ ക്രമീകരണങ്ങളിൽ വലിയ വീഴ്ചയുണ്ടെന്നാണ് ആക്ഷേപം. അപായ സൂചന നൽകുന്ന റിബണുകൾ കെട്ടിയിട്ടില്ല. ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടില്ല. ഗതാഗതമേറെയുള്ള ഈ ദേശീയപാതയിൽ നിർമാണത്തിനിടെ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ യാതൊരു സുരക്ഷാ മുന്നൊരുക്കവുമില്ല. മൂന്നിടങ്ങളിലെ വെളിച്ചക്കുറവ് രാത്രി കാലങ്ങളിൽ അപകടങ്ങൾക്ക് കാരണമാകുമോയെന്ന ആശങ്ക നിലനിൽക്കുകയാണ്.

ചിറങ്ങരയിൽ സർവീസ് റോഡിന്‍റെ മധ്യേ വാഹനങ്ങൾ കടന്നുപോകാതിരിക്കാൻ പ്രീ കാസ്റ്റിംഗ് സ്ലാബ് വച്ചിരിക്കുകയാണ്. ഇതിൽ റിഫ്ലക്ടിംഗ് സ്റ്റിക്കറോ അപായസൂചന നൽകുന്ന മറ്റെന്തങ്കിലുമോ പതിച്ചിട്ടില്ല. രാത്രി ഈ പ്രദേശത്ത് വെളിച്ചമില്ല. ഇവിടെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യത ഏറെയാണ്. പ്രദേശവാസികൾ മാത്രമല്ല ദീർഘദൂര യാത്രികരും അപകടത്തിൽ പെടാൻ വഴിയൊരുക്കരുത്.

നിർമാണ പ്രവർത്തനം കരാറുകാരിൽ മാത്രം നിക്ഷിപ്തമാകാതെ സുരക്ഷ ഉറപ്പു വരുത്തുന്നതിൽ നാഷണൽ ഹൈവേ അഥോറിറ്റിയുടെ ജാഗ്രത ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നടുറോഡിൽ മനുഷ്യജീവനുകൾ പൊലിയാതിരിക്കാൻ കാര്യക്ഷമമായ ഇടപെടലും നിർമാണം കുറ്റമറ്റതാക്കാനുള്ള താല്പര്യവും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകണം.

നിർമാണ സമയങ്ങൾക്കിടെ പ്രധാന ജംഗ്ഷനുകളിൽ റോഡ് മുറിച്ചുകടക്കുന്ന കാൽനടക്കാരന്‍റെ സുരക്ഷ കൃത്യമായി ഉറപ്പാക്കാൻ തൊഴിലാളികളെ വിന്യസിക്കാനും നടപടി സ്വീകരിക്കണം.
മുരിങ്ങൂർ മുതൽ പൊങ്ങം വരെ ഇരുദിശകളിലേക്കുള്ള സർവീസ് റോഡുകളുടെ നിർമാണം പൂർത്തീകരിച്ചതിനു ശേഷം മാത്രം അടിപ്പാത, മേല്പാലം എന്നിവയുടെ നിർമാണം ആരംഭിച്ചാൽ മതിയെന്ന കാര്യത്തിൽ ഉറച്ച നിലപാടിലാണ് നാട്ടുകാർ.

അപകടങ്ങളുടെ കാര്യത്തിൽ ബ്ലാക്ക് സ്പോട്ടായി മാറിയ കൊരട്ടി മേഖലയിൽ നടുറോഡിൽ പൊലിഞ്ഞ ജീവനുകളുടെയും അപകടങ്ങളുടെയും ഉയർന്ന ഗ്രാഫ് കണ്ടുമടുത്ത നാട്ടുകാരുടെ വൈകാരികതയിൽനിന്നാണ് ഇത്തരമൊരു തീരുമാനമുണ്ടാകാൻ കാരണം.

പ്രാദേശിക ഭരണകൂടവും കരാർ കമ്പനിയും നാഷണൽ ഹൈവേ അഥോറിറ്റിയും നിർമാണ പ്രവൃത്തികളിൽ കൃത്യതയോടെയും ദീർഘവീക്ഷണത്തോടെയും കൂടിയ ഏകോപനം വഴി നിർമാണ പ്രവൃത്തികൾ ക്രമപ്പെടുത്തണം.

അപകടത്തിനു വഴിവയ്ക്കാതെയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലും സമയബന്ധിതമായി നിർദ്ദിഷ്ട അടിപ്പാത, മേല്പാലം എന്നിവ പൂർത്തിയാക്കാൻ നടപടി വേണമെന്നാണ് നാട്ടുകാർ പറയുന്നത്.