വന്യജീവി ആക്രമണത്തിനെതിരേ അരലക്ഷം കർഷകർഒപ്പിട്ട് ഭീമഹർജി
Saturday, September 28, 2024 7:11 AM IST
തൃശൂർ: തുടർച്ചയായ വന്യജീവി ആക്രമണങ്ങളിലെ ജീവഹാനിയിൽനിന്നും കൃഷിനാശത്തിൽനിന്നും രക്ഷതേടി അരലക്ഷം കർഷകർ ഒപ്പിട്ട ഭീമഹർജി.

ആക്രമണങ്ങൾക്കു തടയിടാൻ വനം - വന്യജീവി കേന്ദ്രനിയമം ഭേദഗതിചെയ്യുക, വനവും ജനവാസമേഖലയും വേർതിരിക്കാൻ മതിലുകളും വേലികളും ട്രഞ്ചുകളും സ്ഥാപിക്കുക, വന്യജീവി ആക്രമണത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും കൃഷി നശിച്ചവർക്കും കാലോചിതമായ നഷ്ടപരിഹാരം നൽകുക, കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുക, ഉൾവനങ്ങളിൽ മൃഗങ്ങൾക്കാവശ്യമായ ഭക്ഷണവും വെള്ളവും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങുന്ന ഭീമഹർജി കേന്ദ്രസർക്കാരിനു കൈമാറാൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനു കർഷകർ കൈമാറി.
കർഷകസംഘം സംസ്ഥാന ജോയിന്‍റ് സെക്രട്ടറി എ.സി. മൊയ്തീൻ എംഎൽഎയുടെ നേതൃത്വത്തിലാണ് കളക്ടർക്കു നിവേദനം കൈമാറിയത്.

അടുത്തകാലത്തായി വന്യജീവി ആക്രമണങ്ങളിൽ എട്ടു ജീവൻ നഷ്ടപ്പെട്ടതായി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ കൃഷിയിടങ്ങൾ നശിപ്പിക്കപ്പെടുന്നതിനെക്കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്. ഈ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം പറവട്ടാനിയിലെ മുഖ്യവനപാലകന്‍റെ കാര്യാലയത്തിലേക്കു കർഷകസംഘം മാർച്ചും ഉപരോധസമരവും നടത്തിയിരുന്നു.

കർഷകസംഘം ജില്ലാ സെക്രട്ടറി എ.എസ്. കുട്ടി, സംസ്ഥാന കമ്മിറ്റി അംഗം എം.എം. അവറാച്ചൻ, ജില്ലാ ജോയിന്‍റ് സെക്രട്ടറി സെബി ജോസഫ് പെല്ലിശേരി, ജില്ലാ വൈസ് പ്രസിഡന്‍റ് ഗീത ഗോപി, ജില്ലാ എക്സിക്യൂട്ടീവ് അഗം ടി.ജി. ശങ്കരനാരായണൻ, തൃശൂർ ഏരിയ പ്രസിഡന്‍റ് കെ.ആർ. ഗോപിനാഥ് എന്നിവരും നിവേദനം നല്കാൻ എത്തിയിരുന്നു.