കൊട്ടേക്കാട് പള്ളിയുടെ സഹസ്രാബ്ദ രജതജൂബിലി; ഇന്നു തിരിതെളിയും
Saturday, September 28, 2024 7:11 AM IST
കൊട്ടേക്കാട്: പ്രസിദ്ധ മരിയൻ തീർഥകേന്ദ്രമായ കൊട്ടേക്കാട് പള്ളി സ്ഥാപിച്ചതിന്‍റെ 1,025 -ാം വാർഷികാഘോഷത്തിന് ഇന്നു തിരിതെളിയും. കൊട്ടേക്കാട് സെന്‍റ് മേരീസ് അസംപ്ഷൻ ഫൊറോന പള്ളിയിൽ വൈകീട്ടു നാലിനു നടക്കുന്ന ചടങ്ങിൽ സിബിസിഐ പ്രസിഡന്‍റും തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് സഹസ്രാബ്ദ രജതജൂബിലിദീപം തെളിക്കും.

ഇടവകയിലെ എഴുപത്തഞ്ചു വയസു തികഞ്ഞവരെയും ദാന്പത്യസുവർണജൂബിലി ആഘോഷിക്കുന്നവരെയും ആദരിച്ചുകൊണ്ടാണ് ഇടവകയുടെ സഹസ്രാബ്ദ രജതജൂബിലി ആഘോഷത്തിനു തുടക്കം കുറിക്കുന്നത്. വിശ്വാസദീപം പകർന്ന പൂർവികരുടെ പിന്തുടർച്ചക്കാരെന്ന നിലയിലാണ് മുതിർന്നവരെ ആദരിക്കുന്നതെന്നു വികാരി ഫാ. ജോജു ആളൂർ അറിയിച്ചു.

ദേവാലയം കഴിഞ്ഞവർഷം പുതുക്കിപ്പണിതതിനോടനുബന്ധിച്ചു പുറത്തിറക്കുന്ന സ്മരണികയുടെ കവർപ്രകാശനവും നടക്കും. വൈകുന്നേരം അഞ്ചിനു ദിവ്യബലിയും നൊവേനയും ഉണ്ടാ കും. കൊട്ടേക്കാട് പള്ളി സ്ഥാപിതമായത് ആയിരാമാണ്ടിൽ ആണെന്നാണു ചരിത്രരേഖകൾ. കേരളത്തിലെ ഏറ്റവും പുരാതനപള്ളികളിലൊന്നാണിത്.
ജനുവരി 26 നാണ് 1,025 -ാം വാർഷികാഘോഷപരിപാടികൾ നടത്തുക.