വജ്രജൂബിലി നിറവില്‍ ഇരിങ്ങാലക്കുട കെഎസ്ഇ
Saturday, September 28, 2024 7:11 AM IST
അറുപതാണ്ടുകൾക്കുമുന്പ് പിറവിയെടുത്ത് ഇരിങ്ങാലക്കുടയുടെ വ്യാവസായിക ഭൂപടത്തിൽ സൂര്യതേജസായി മാറിയ കെഎസ്ഇ ലിമിറ്റഡ് ഇന്ന് വജ്രജൂബിലി ആഘോഷിക്കുകയാണ്. കേരളത്തിലെ ക്ഷീരകർഷകർക്ക് പ്രത്യാശയുടെ പൊൻവെളിച്ചമായി മാറുകയായിരുന്നു "കെ.എസ്.' എന്ന ചുരുക്കപ്പേരിൽ ഏവരും വിളിക്കുന്ന കെ.എസ്. കാലിത്തീറ്റ. ഇതിന്‍റെ സ്വീകാര്യതകണ്ട് പിന്നീട് സംസ്ഥാനസർക്കാർവരെ കാലിത്തീറ്റ കന്പനി തുടങ്ങി. കാലഘട്ടത്തിന്‍റെ അനിവാര്യതയനുസരിച്ച് പിന്നീട് ഡയറി, ഐസ്ക്രീം തുടങ്ങിയ ഉത്പ്പന്നങ്ങളിലേക്കും കന്പനി കാലെടുത്തുവച്ചു.

ചെറിയ തുടക്കം

1963 -ല്‍ ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലുമുള്ള ഏതാനും വെള്ളിച്ചെണ്ണ മില്ലുടമകള്‍ ചേര്‍ന്ന് രൂപം കൊടുത്ത കേരള സോള്‍വന്‍റ് എക്‌സ്ട്രാക്‌ഷന്‍സ് കമ്പനിയാണ് പിന്നീട് കെഎസ്ഇ കമ്പനിയായത്. അന്ന് 32,170 രൂപയ്ക്ക് ഇരിങ്ങാലക്കുട - മൂന്നുപീടിക റോഡിനോടുചേര്‍ന്ന് വാങ്ങിയ 9.6 ഏക്കര്‍ സ്ഥലത്താണ് ഇന്ന് കമ്പനിയുടെ പ്രധാന ഫാക്ടറിയും ഹെഡ് ഓഫീസും സ്ഥിതിചെയ്യുന്നത്. 70ലും 80ലും അധികമാരും ശ്രദ്ധിച്ചില്ലെങ്കിലും തൊണ്ണൂറുകളില്‍ കെഎസ്ഇയുടെ വളര്‍ച്ച വ്യവസായ കേരളം ശ്രദ്ധിക്കാന്‍ തുടങ്ങി.

1972 ല്‍ തേങ്ങാപിണ്ണാക്കില്‍നിന്ന് എണ്ണയെടുക്കുന്ന പ്രക്രിയയിലൂടെ സമാരംഭിച്ച കമ്പനി മിശ്രിത കാലിത്തീറ്റ നിര്‍മാണരംഗത്തേക്കുകടന്നത് 1976 ലാണ്. വളര്‍ച്ചയുടെ ഭാഗമായി കേരളത്തിനകത്തും പുറത്തും നിരവധി യൂണിറ്റുകള്‍ക്ക് രൂപം കൊടുക്കുവാന്‍ കെഎസ്ഇക്ക് കഴിഞ്ഞു. 100 രൂപ വിലയുള്ള 4175 ഓഹരികള്‍വഴി സമാഹരിച്ച 417500 രൂപയായിരുന്നു കമ്പനിയുടെ പ്രാരംഭ മൂലധനം. 10 രൂപ വിലയുള്ള കെഎസ്ഇ കമ്പനി ഷെയറിന് ഇപ്പോള്‍ കമ്പോളത്തില്‍ 2300 രൂപയാണ് നിരക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 300 ശതമാനം ലാഭവിഹിതമാണ് കമ്പനി ഓഹരി ഉടമകള്‍ക്ക് നല്‍കിയത്.

നാട്ടിലുള്ള വിവിധ സ്ഥാപനങ്ങള്‍ക്കായി പ്രതിവര്‍ഷം ഒരു കോടിയോളം രൂപ സിഎസ് ആര്‍ ഫണ്ടില്‍നിന്നും നല്‍കുന്നുണ്ട്. ഇന്ന് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കാലിത്തീറ്റ ഉല്പാദിപ്പിക്കുന്ന ഒരു കമ്പനിയായി കെഎസ്ഇ വളര്‍ന്നു. 1500 ല്‍പരം തൊഴിലാളികള്‍ക്ക് പ്രത്യക്ഷത്തിലും 6000 ല്‍ അധികം പേര്‍ക്കു പരോക്ഷമായും തൊഴില്‍ നല്‍കുന്നുണ്ട്.

വളര്‍ച്ചയുടെ വിവിധ പടവുകള്‍

കേരളത്തില്‍ മൂന്നുകാലിത്തീ റ്റ ഉത്്പാദക യൂണിറ്റുകളും തമിഴ്‌നാട്ടില്‍ ഒരു ഉത്പാദകയൂണിറ്റും സ്വന്തമായി കെഎസ് ഇയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. കാലിത്തീറ്റ നിര്‍മാണരംഗത്തെ ഇന്ത്യയിലെ വമ്പന്‍ കമ്പനികളുമായി മത്സരിച്ച് കെഎസ്ഇ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നു.
2000-ല്‍ കെഎസ്ഇ ഡയറി രംഗത്തേക്കും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു.

തൃശൂരില്‍ കോനിക്കരയിലും തമിഴ്‌നാട്ടില്‍ തലയൂത്തിലും കോട്ടയത്ത് വേദഗിരിയിലും പുതിയ ഡയറി പ്ലാന്‍റുകള്‍ ആരംഭിച്ചു. കെഎസ്‌പാലും വെസ്റ്റാ ഐസ്‌ക്രീമും മറ്റു പാലുത്പ്പന്നങ്ങളും വിപണിയിലെ കെഎസ്ഇയുടെ ശക്തി വിളിച്ചോതുന്നു. സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി ഇരിങ്ങാലക്കുടയിലെയും പരിസരപ്രദേശങ്ങളിലെയും കുട്ടികള്‍ക്കുവേണ്ടി 1999 ല്‍ കെഎസ് പാര്‍ക്കും സാക്ഷാത്കരിച്ചു.

സാരഥികള്‍

വ്യവസായ പ്രമുഖനും മുന്‍ നഗരസഭാ ചെയര്‍മാനുമായ എം.പി. ജാക്‌സണാണ് കെഎസ്ഇയുടെ ഇപ്പോഴത്തെ മാനേജിംഗ് ഡയറക്ടര്‍. ഇരിങ്ങാലക്കുട ടൗണ്‍ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ പ്രസിഡന്‍റും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കൂടിയാണ് എം.പി.ജാക്‌സണ്‍.

സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്ഥൻ ടോം ജോസ് ആണ് കമ്പനിയുടെ ഇപ്പോഴത്തെ ചെയര്‍മാന്‍. കെഎല്‍എഫ് കമ്പനിയുടെ ഡയറക്ടര്‍ പോള്‍ ഫ്രാന്‍സിസ് കണ്ടംകുളത്തിയാണ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍.