ഡോ. സിസ്റ്റർ ഡൊണേറ്റയുടെ ഡോണ ടീ ഇപ്പോഴും സൂപ്പർ ഹിറ്റ്
Monday, July 1, 2024 12:25 AM IST
ഋഷി

തൃശൂർ: കന്യാസ്ത്രീസമൂഹത്തിൽ നിന്നുള്ള ആദ്യത്തെ ആയുർവേദ ഡോക്ടർക്ക് ഇത് സേവനത്തിന്‍റെ അന്പതാം വർഷം. തൃശൂർ ജൂബിലി മിഷൻ ആയുർവേദ ആശുപത്രിയിലെ ഡോ.സിസ്റ്റർ ഡൊണേറ്റയാണ് ആയുർവേദ ഡോക്ടറായുള്ള തന്‍റെ ഗോൾഡൻ ജൂബിലി തികച്ചത്. കന്യാസ്ത്രീസമൂഹത്തിൽനിന്ന് ആയുർവേദ മേഖലയിൽ ഡോക്ടർമാർ ആരും ഇല്ലാതിരുന്ന കാലത്താണ് സിസ്റ്റർ ഡൊണാറ്റ ഈ മേഖലയിലേക്കു കടന്നത്. തിരുവനന്തപുരം ആയുർവേദ കോളേജിൽനിന്ന് പഠനം പൂർത്തിയാക്കി വിവിധ സംസ്ഥാനങ്ങളിൽ ആയുർവേദ ഡോക്ടറായി സേവനമനുഷ്ഠിച്ചു.

തൃശൂർ അമല കാൻസർ ഹോസ്പിറ്റൽ ആയുർവേദ വിഭാഗം ആരംഭിച്ചപ്പോൾ അതിന്‍റെ ചീഫ് ആയിരുന്നു ഡോ.സിസ്റ്റർ ഡൊണേറ്റ. സേവനത്തിന്‍റെ ഭാഗമായി ഹിമാലയൻ താഴ്വരയിലെ ഗ്രാമങ്ങളിലും സിസ്റ്റർ ഡൊണേറ്റ പ്രവർത്തിച്ചിട്ടുണ്ട്. ഏറെ അപകടകരമായ ആ മേഖലയിലെ അനുഭവങ്ങളുടെയും അതിനെ അതിജീവിച്ചതിന്‍റെയും കഥകൾ ഏറെ പറയാനുണ്ട് ഈ ഡോക്ടറമ്മയ്ക്ക്.

2015 മുതൽ ഡോ.സിസ്റ്റർ ഡൊണേറ്റ ജൂബിലി ആയുർവേദ ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്നു. കോവിഡ് കാലത്ത് ജൂബിലിയിൽ ഡോ. സിസ്റ്റർ ഡോണേറ്റ തയാറാക്കിയ ഔഷധച്ചായ നിരവധിപേർക്ക് ആശ്വാസം പകർന്നിരുന്നു. ചുക്ക്, കുരുമുളക്, വെളുത്തുള്ളി, കറുവപ്പട്ട, കുടംപുളി എന്നിവയ്ക്കൊ പ്പം തുളസി, ആടലോടകം, പനിക്കൂർക്ക, മാവ്, പേര, കറിവേപ്പ് എന്നിവയുടെ ഇലകളും ചേർത്ത് തിളപ്പിച്ച് അൽപം തേയിലപ്പൊടിയും ശർക്കരയും ചേർത്ത് ഡോ. സിസ്റ്റർ ഡൊണേറ്റ തയാറാക്കിയ ഈ ഔഷധ ചായ ഇപ്പോഴും വൈറലാണ്.

മഴയും മഴക്കാല രോഗങ്ങളും പനിയും നാടാകെ പടർന്നു പിടിക്കുന്പോൾ ഡോണ ടീ എന്ന പേരിട്ടിട്ടള്ള ഈ ചായ വീട്ടിൽ ഉണ്ടാക്കി കുടിക്കുന്നത് ഉത്തമമാണെന്നു ഡോ. സിസ്റ്റർ ഡൊണേറ്റ പറയുന്നു. മികച്ച പ്രതിരോധശേഷി നൽകുന്ന ഈ ഔഷധചായ പണ്ടുകാലങ്ങളിൽ വീടുകളിൽ അമ്മമാർ തയാറാക്കിയിരുന്നതാണെന്നും പനിക്കും ജലദോഷത്തിനും ഇത് വളരെ ആശ്വാസം തരുമെന്നും സിസ്റ്റർ പറഞ്ഞു. ശരീരത്തിലെ മെറ്റബോളിസം നിയന്ത്രിക്കുന്നതിനും ഇത് മികച്ചതാണ്. ജലദോഷം ഉള്ളവർക്ക് ഈ ചായയുടെ ആവികൊള്ളാം. തൊണ്ട വേദനയുള്ളവർ കവിൾകൊള്ളുന്നതും ഗുണകരമാണ്.

പൂമുള്ളി നീലകണ്ഠൻ നന്പൂതിരിയുടെ പേരിലുള്ള വൈദ്യശ്രേഷ്ഠ അവാർഡ്, തൃശൂർ അതിരൂപതയുടെ സമർപ്പിത വ്യക്തികൾക്കുള്ള ഔട്ട്സ്റ്റാൻഡിംഗ് പെർഫോമൻസ് അവാർഡ് എന്നിവയെല്ലാം ഡോ. സിസ്റ്റർ ഡൊണേറ്റയ്ക്ക് ലഭിച്ചിട്ടുണ്ട്. ആതുരസേവനത്തിന്‍റെ പാതയിൽ ആയുർവേദത്തിന്‍റെ മഹത്വവും ഗുണവും ഇക്കഴിഞ്ഞ 50 വർഷവും പതിനായിരക്കണക്കിന് രോഗികൾക്ക് പകർന്ന് ഡോ. സിസ്റ്റർ ഡൊണേറ്റ തന്‍റെ യാത്ര തുടരുകയാണ്.