പുത്തൂർ ഇലക്ട്രിക്കൽ സെക‌്ഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു
Sunday, June 30, 2024 7:37 AM IST
പുത്തൂർ: വൈദ്യുതിമേഖലയിലെ ആധുനികവത്കരണം വിവിധ സേവനങ്ങളെ വാതില്‍പടിയിലെത്തിച്ചതായി മന്ത്രി കെ. രാജന്‍.

കെഎസ്ഇബി ലിമിറ്റഡറ്റിന്‍റെ കീഴിലുള്ള പുത്തൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി ആവശ്യമുള്ള പ്രദേശങ്ങളില്‍ ലൈന്‍ വലിക്കുന്നതിന് എംഎല്‍എ ഫണ്ടില്‍നിന്നുള്‍പ്പെടെ ഫണ്ട് ലഭ്യമാക്കും. 2030 ഓടെ സംസ്ഥാനത്തെ 50 ശതമാനം വൈദ്യുതിയും പുനരുപയോഗ ഊര്‍ജസ്രോതസില്‍നിന്ന് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ്. ഇനിയും വൈദ്യുതി ലഭ്യമാക്കാത്ത ആദിവാസി ഉള്‍പ്രദേശങ്ങളില്‍ വെളിച്ചം എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍നല്‍കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും 2040ഓടെ കേരളത്തെ പുനരുപയോഗ ഊര്‍ജാധിഷ്ഠിത സംസ്ഥാനമായി മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വെട്ടുകാട് സെന്‍ററിലെ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സെഷന്‍ ഓഫീസ് പുത്തൂര്‍ 33 കെവി സബ് സ്റ്റേഷന്‍ പരിസരത്തേക്ക് മാറ്റുന്നതിന് പ്ലാന്‍ഫണ്ടില്‍നിന്നു 85 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പൂര്‍ത്തിയാക്കിയത്. 237.87 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ രണ്ടു നിലകളിലായാണ് കെട്ടിടം നിര്‍മിച്ചത്. പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് മിനി ഉണ്ണികൃഷ്ണന്‍ അധ്യക്ഷയായി.

തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സുന്ദരി മോഹന്‍ദാസ്, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് രവീന്ദ്രന്‍, നടത്തറപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീവിദ്യ രാജേഷ്, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.സി. അശ്വതി, ജില്ലാപഞ്ചായത്തംഗം കെ.വി. സജു, സ്ഥിരംസമിതി അധ്യക്ഷരായ പി.എസ്. ബാബു, ലിബി വര്‍ഗീസ്തുടങ്ങിയവര്‍ പങ്കെടുത്തു.