കടലില്‍ കുടുങ്ങിയ 40 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു
Saturday, June 29, 2024 1:10 AM IST
ചാവക്കാട്: കേന്ദ്ര - സംസ്ഥാന കാലാവസ്ഥാവകുപ്പുകളുടെ മുന്നറിയിപ്പുകള്‍ ലംഘിച്ച് മുനയ്ക്കക്കടവിൽനിന്നും മത്സ്യബന്ധനത്തിനുപോയ വള്ളം കടലിൽ കുടുങ്ങി.

മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പിന്‍റെ ബോട്ട് രക്ഷ പ്പെടുത്തി. ചേറ്റുവ വടക്കുപടിഞ്ഞാറ് എൻജിൻ നിലച്ച് കടലില്‍ കുടുങ്ങിയ ചാവക്കാട് തിരുവത്ര സ്വദേശി അലി അഹമ്മദിന്‍റെ ഉടമസ്ഥതയിലുളള റോയ ൽ എന്ന വള്ളവും 40 മത്സ്യത്തൊ ഴിലാളികളെയുമാണ് രക്ഷിച്ച ത്.

ഇന്നലെ രാവിലെ ആറേമു ക്കാ ലോടെയാണ് വള്ളം കടലില്‍ കുടുങ്ങിക്കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനില്‍ സന്ദേശം ലഭിച്ചത്. ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടര്‍ എം.എഫ്. പോളിന്‍റെ നിര്‍ദേശാനുസരണം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഉദ്യോഗസ്ഥരായ വി.എന്‍. പ്രശാന്ത്കുമാര്‍, ഇ.ആര്‍. ഷിനില്‍കുമാര്‍, വി.എം. ഷൈബു എന്നിവരുടെ നേതൃത്വത്തില്‍ കോസ്റ്റല്‍ സിപിഒ ബിബിന്‍, സീ റെസ്‌ക്യൂ ഗാര്‍ഡ് പ്രമോദ,് ബോട്ട് സ്രാങ്ക് റസാക്ക്, എൻജിന്‍ ഡ്രൈവര്‍ റഷീദ് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നൽകി.