ബിസിനസ് തർക്കം: യുവാവിനെ ബന്ദിയാക്കി പണവും ഫോണും തട്ടിയെടുത്തവർ അറസ്റ്റിൽ
Saturday, June 29, 2024 1:10 AM IST
ഒല്ലൂർ: വീട്ടിലേക്കു വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയും ദേഹോപദ്രവവും ഏല്പിച്ചും പണം തട്ടിയെടുത്ത രണ്ടുപേരെ ഒല്ലൂർ പോലീസ് അറസ്റ്റുചെയ്തു. തൈക്കാട്ടുശേരി സ്വദേശി പുതുവീട്ടിൽ ഷൈജു(50), അമ്മാടം സ്വദേശി മുട്ടത്തുവീട്ടിൽ സജേഷ്(47) എന്നിവരെയാണ് ഒല്ലൂർ എസ്ഐ കെ.സി. ബൈജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.

കഴിഞ്ഞ 24നാണ് സംഭവം. ചിരട്ടകൊണ്ടുള്ള ഉത്പന്നങ്ങൾ നിർമിച്ചുനൽകാൻ രണ്ടരലക്ഷംരൂപ അഡ്വാൻസ് നൽകാമെന്നുപറഞ്ഞ് നന്തിപുലം സ്വദേശിയായ പരാതിക്കാരനെ പ്രതികൾ പുത്തൻപാടത്തുള്ള വീട്ടിലേക്കുവരുത്തിയശേഷം വീടിനകത്ത് പൂട്ടിയിട്ടു. തുടർന്ന് 1.30 ലക്ഷം വിലവരുന്ന മൂന്നു മൊബൈൽഫോണുകൾ കൈവശപ്പെടുത്തുകയും വിവിധ ബാങ്ക് രേഖകൾ ഒപ്പിട്ടുവാങ്ങുകയും ചെയ്തു. ഇയാളുടെ കാറും പഴ്സിൽ ഉണ്ടായിരുന്ന 600 രൂപയും എടിഎം കാർഡുകളും പ്രതികൾ തട്ടിയെടുത്തു.

നഗ്നനാക്കി നിർത്തി ഫോട്ടോയെടുത്തുവെന്നും പരാതിയില്‌ പറയുന്നു.
എസ്ഐമാരായ പോൾസൻ, ആമോദ്, സിവിൽ പോലിസ് ഓഫീസർ അബീഷ് ആന്‍റണി എന്നിവർ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.