73 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി
Thursday, September 12, 2024 3:36 AM IST
നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ 73 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഒരു യുവതിയടക്കം മൂന്നു യാത്രക്കാരാണ് കസ്റ്റംസിന്‍റെ പിടിയിലായത്.

സൗദി എയർലൈൻസ് വിമാനത്തിൽ ജിദ്ദയിൽ നിന്നും എത്തിയ യുവതി 361.57 ഗ്രാം സ്വർണമാണ് കടത്താൻ ശ്രമിച്ചത്. എട്ടു വളകളും രണ്ടു സ്വർണ മാലകളുമാണ് ഇവരിൽ നിന്നും പിടികൂടിയത്. ഇതിന് 24,68,908 രൂപ വില വരും. പരിശോധനകൾ പൂർത്തിയാക്കി പുറത്തേക്കിറങ്ങാൻ തുടങ്ങവെ മടക്കി വിളിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.

ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ കുവൈറ്റിൽ നിന്നും എത്തിയ മറ്റൊരു യാത്രക്കാരനിൽ നിന്നും 151.46 ഗ്രാം സ്വർണമാണ് പിടികൂടിയത്. മലപ്പുറം സ്വദേശി സിറാജുദീനാണ് പിടിയിലായത്. സ്വർണ മാലയാണ് ഇയാളിൽ നിന്നും പിടികൂടിയത്. ഇതിനു 11,19,895 രൂപ വില വരും.

ഇൻഡിഗോ വിമാനത്തിൽ കുവൈറ്റിൽ നിന്നും എത്തിയ ചാലക്കുടി സ്വദേശി സുബ്രഹ്മണ്യനിൽ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച 500.87 ഗ്രാം സ്വർണമാണ് പിടികൂടിയത്. രണ്ടു സ്വർണമാലകൾ ആറ് വളകൾ, ഒരു ജോഡി പാദസരം, ഒരു സ്വർണ മോതിരം എന്നിവയാണ് ഇയാൾ ഒളിപ്പിച്ചിരുന്നത്. ഇതിന് 37,03,433 ലക്ഷം രൂപ വില വരും.