ഉപ്പുതറയിലെ ഹൗസിംഗ് കോളനിയിൽ ചോർന്നൊലിക്കുന്ന കൂരയ്ക്കു കീഴിൽ ഭീതിയോടെ നിർധന കുടുംബങ്ങൾ
Sunday, June 30, 2024 3:28 AM IST
ഉപ്പുതറ: ചോർന്നൊലിക്കുന്ന മേൽക്കൂരയ്ക്ക് കീഴിൽ ദുരിതം പേറി കഴിയുകയാണ് ഉപ്പുതറ രാജീവ് ഗാന്ധി ഹൗസിംഗ് കോളനിയിലെ 50 കുടുംബങ്ങൾ. കാലപ്പഴക്കവും നിർമാണത്തിലെ അപാകതയും മൂലം കോളനിയിലെ ഒരു വീടും വാസയോഗ്യമല്ല. കോൺക്രീറ്റ് പാളികൾ അടർന്നും വിള്ളൽ വീണും വീടിന്‍റെ മേൽക്കൂര ചോർന്നൊലിക്കുകയാണ്.

ഏതു സമയവും തകർന്നുവീഴാനുള്ള സാധ്യതയേറെയാണ്. മഴവെള്ളം ഉള്ളിൽ വീഴാതിരിക്കാൻ വീടിനു മുകളിൽ പ്ലാസ്റ്റിക് പടുത വലിച്ചു കെട്ടിയാണ് ചോർച്ച തടയുന്നത്. അതിനിടെ മണ്ണിടിച്ചിൽ ഉണ്ടാകുന്നതും സംരക്ഷണ ഭിത്തി തകർന്നു വീഴുന്നതും ഇവരുടെ ഉറക്കം കെടുത്തുകയാണ്.

കഴിഞ്ഞ ദിവസം സംരക്ഷണഭിത്തി തകർന്ന് മൂന്നു വീടുകൾ അപകടാവസ്ഥയിലായി. സ്ഥലവും വീടും ഇല്ലാത്ത പാവപ്പെട്ട 50 കുടുംബങ്ങൾക്ക് സംസ്ഥാന ഹൗസിംഗ് ബോർഡാണ് 1995ൽ വീടു നിർമിച്ചു നൽകിയത്. 2.14 ഏക്കർ പട്ടയ ഭൂമി വിലയ്ക്കു വാങ്ങിയാണ് വീട് വച്ചത്.

ഭൂമിയുടെയും വീടിന്‍റെയും മുടക്കുമുതൽ പലിശ സഹിതം ഗഡുക്കളായി ഇവരിൽനിന്നു 10 വർഷം കൊണ്ട് ഹൗസിംഗ് ബോർഡ് തിരിച്ചു പിടിക്കുകയും ചെയ്തു. ഇതിനു ശേഷം ഓരോരുത്തരുടേയും പേരിൽ ആധാരം നൽകാനായിരുന്നു തീരുമാനം.

എന്നാൽ, ഇതിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം അതുണ്ടായില്ല. വീടും സ്ഥലവും കൈവശമിരിക്കുന്നവർ പട്ടയത്തിന് അപേക്ഷ നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ഇതിനു ശേഷം മൂന്നു പട്ടയമേളകൾ നടന്നു. ഇതിലൊന്നും രാജീവ് ഗാന്ധി കോളനിയിലെ ഒരു കുടുംബവും ഉൾപ്പെട്ടില്ല. രാജമാണിക്യം കമ്മീഷൻ റിപ്പോർട്ടിൽ ഉൾപ്പെട്ട 338 സർവേ നമ്പറിൽ ഉൾപ്പെട്ടതാണ് കോളനി എന്നതാണ് പട്ടയം നിഷേധിക്കാൻ കാരണമെന്ന് സൂചനയുണ്ട്.

എന്നാൽ, കോളനികൾക്ക് ഇത് ബാധകമെല്ലെന്ന സർക്കാർ ഉത്തരവുണ്ട്. എന്നിട്ടും പട്ടയം നൽകാൻ റവന്യുവകുപ്പ് ഇതുവരെ തയാറായിട്ടില്ല. സർക്കാരിന്‍റെ വ്യക്തമായ ഉത്തരവില്ലാതെ പട്ടയം നൽകാൻ ഉദ്യോഗസ്ഥർ തയാറല്ല. ഇവിടുത്തെ കാര്യം പ്രത്യേകം പരാമർശിക്കാത്തതാണ് പ്രശ്നം.

ഇപ്പോഴും വില്ലേജിൽ ഭൂ നികുതി നൽകുന്നത് ഹൗസിംഗ് ബോർഡാണ്. കോളനിയിൽ താമസിക്കുന്നവർ എല്ലാവരും കൂലിപ്പണിക്കാരാണ്. ഇവർക്കാർക്കും വീട് പുതുക്കി പണിയാനോ ബലക്ഷയം പരിഹരിക്കാനോ സാന്പത്തിക ശേഷിയില്ല. റവന്യു വകുപ്പ് പട്ടയം നൽകുകയും പുതിയ വീട് നൽകാൻ പഞ്ചായത്ത് തയാറാകുകയും ചെയ്താലേ കോളനിയിലെ 50 കുടുംബങ്ങളുടെ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുകയുള്ളൂ.