ഇടുക്കി അണക്കെട്ടിന്‍റെ വഴികാട്ടി കൊലുമ്പന്‍റെ കൊച്ചുമകൻ അന്തരിച്ചു
Sunday, June 30, 2024 3:28 AM IST
ചെറുതോണി: ഇടുക്കി അണക്കെട്ടിന്‍റെ വഴികാട്ടിയായ കരിവെള്ളയാൻ ചെമ്പൻ കൊലുമ്പന്‍റെ കൊച്ചുമകനും കൊലുമ്പൻ സമാധിയുടെ നിത്യ സുക്ഷിപ്പുകാരനുമായിരുന്ന തേനൻ ഭാസ്കരൻ കാണി (90) അന്തരിച്ചു.

പാറേമാവ് കൊലുമ്പൻ കോളനിയിലെ ഇരുനൂറോളം ആദിവാസി ഊരാളി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളുടെ ഊരുമൂപ്പനായിരുന്നു തേനൻ ഭാസ്ക്കരൻ കാണി.

കൊലുമ്പന്‍റെ മകൻ തേനന്‍റെ മകനാണ് ഭാസ്കരൻ. ശോച്യാവസ്ഥയിലായിരുന്ന കൊലുമ്പൻ സമാധി നവീകരിക്കുന്നതിനും പുനരുദ്ധരിക്കുന്നതിനുമായി പതിറ്റാണ്ടുകളോളം സർക്കാരുകൾക്കു മുന്നിൽ അപേക്ഷകളും നിവേദനങ്ങളുമായി നടന്ന ശേഷമാണ് സമാധി പുനരുദ്ധരിച്ചത്.
നവീകരിച്ച കൊലുമ്പൻ സമാധിയുടെ ഉദ്ഘാടനം നിർവഹിച്ച് സർക്കാർ കാണിയെ സംരക്ഷണച്ചുമതല ഏൽപ്പിക്കുകയും അലവൻസ് നൽകുകയും ചെയ്തിരുന്നു.

ആരോഗ്യം ക്ഷയിക്കുന്നതുവരെ ദിവസവും അതിരാവിലെയും വൈകുന്നേരവും കാൽനടയായി സമാധി സ്ഥലത്തെത്തി വിളക്ക് കൊളുത്തി നിത്യപൂജ നടത്തിയിരുന്നു. അന്ത്യനാളിൽ വാർധക്യ സഹജമായ രോഗങ്ങളാൽ മകളുടെ കണ്ണംപടിയിലുള്ള വീട്ടിലായിരുന്നു.

ജില്ലാ ആസ്ഥാനത്ത് നടക്കുന്ന സാമൂഹ്യ- സാംസ്കാരിക- പരിസ്ഥിതി പൊതു പരിപാടികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഭാസ്കരൻ കാണി.

ഭാര്യ: പരേതയായ ഓമന. മക്കൾ: സുധ, രാജപ്പൻ, ജാനകി, ഇന്ദിര, വത്സ, ശശി, ചന്ദ്രൻ. സംസ്കാരം നടത്തി.