പെരുമ്പെട്ടി പട്ടയം : മുൻരേഖ‌കളിലെ പിശക് തിരുത്താൻ ഉത്തരവ്
Sunday, September 29, 2024 3:19 AM IST
പെരുന്പെട്ടി: പെരുമ്പെട്ടിയിലെ കർഷകരുടെ ഭൂമി സംബന്ധിച്ച് മുൻ സർവേയിൽ സംഭവിച്ച പിശകുകൾ ഭൂമിയുടെ തൽസ്ഥിതി അനുസരിച്ചു തിരുത്താൻ ഉത്തരവായി. ലാൻഡ് റവന്യൂ കമ്മീഷണറാണ് നിർദേശം നൽകിയത്.

വനഭൂമിയുടെ ഡിജിറ്റൽ റീ സർവേ കഴിഞ്ഞപ്പോൾ വനവിജ്ഞാപനം അനുസരിച്ചുള്ള മുഴുവൻ ഭൂമിയും വനം വകുപ്പിന്‍റെ ജണ്ടകൾക്കുള്ളിൽ സുരക്ഷിതമാണെന്ന്തെളിഞ്ഞതിനാൽ കർഷകരുടെ ഭൂമിസംബന്ധിച്ച് കഴിഞ്ഞ സർവേയിൽ ചേർത്ത റിസർവ് വനം എന്ന തെറ്റായ കുറിപ്പ് നീക്കണമെന്നാവശ്യപ്പെട്ട് കൊറ്റനാട് ഗ്രാമപഞ്ചായത്തു വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജേഷ് ഡി. നായർ നൽകിയ ഹർജി പരിഗണിച്ചാണ് ഉത്തരവുണ്ടായത്.

പട്ടയമില്ലാത്ത കർഷകരുടെ ഭൂമി ഡിജിറ്റൽ റീ സർവേ ചെയ്യാനുള്ള തടസം ഇതോടെ നീങ്ങിക്കിട്ടി. സർവേയുടെ അടുത്ത ഘട്ടം പ്രമോദ് നാരായൺ എംഎൽഎ നാളെ 12.30 ന് തൂങ്ങുപാലം ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യും.

ഡിജിറ്റൽ റീ സർവേയിൽ പട്ടയം ഇല്ലാത്ത കർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ യോഗത്തിൽ വിശദീകരിക്കും. സർവേ പുരോഗതി വിലയിരുത്താൻ ജില്ലാ കളക്ടർ സ്ഥലം സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജേഷ് ഡി. നായർ പറഞ്ഞു.

66 വർഷമായി പരിഹരിക്കപ്പെടാതെ കിടന്ന പെരുമ്പെട്ടി പട്ടയ പ്രശ്നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് കർഷകർ.