പൊതുസ്ഥലങ്ങളിൽ ലോഡ് കണക്കിന് ശൗ‌ചാലയ മാലിന്യം തള്ളി
Sunday, September 29, 2024 3:07 AM IST
അടൂർ: പഴകുളം കെഐപി കനാലിലും അടൂർ വട്ടത്തറപ്പടിയിയിലെ തോട്ടിലും ലോഡ് കണക്കിന് ശൗചാലയ മാലിന്യം തള്ളി. പഴകുളത്ത് മാലിന്യം കനാലിലൂടെ കിലോമീറ്ററുകളോളം ഒഴുകിയതോടെ കനാലിന്‍റെ സമീപപ്രദേശങ്ങളിലെ കിണറുകളിലെ വെള്ളവും മലിനപ്പെടാൻ സാധ്യതയേറി.

കനാലിലൂടെ ഒഴുകുന്ന മാലിന്യം സമീപത്തെ കിണറുകളിലേക്ക് ഇറങ്ങി വെളുത്ത പാടകൾ കാണുന്ന തായി സമീപവാസികൾ പറയുന്നു. ഇതോടെ നാട്ടിൽ പകർച്ചവ്യാധി ഭീഷണിയുമായി. കിണർ വെള്ളം ഉപയോഗിക്കാൻ മടിക്കുകയാണ് പ്രദേശവാസികൾ. ദുർഗന്ധം കാരണം റോഡിലൂടെ സഞ്ചാരികൾക്കു നടക്കാനും കഴിയാത്ത സ്ഥിതിയായി.

മാലിന്യം കനാലിലേക്ക് സ്ഥിരമായി തള്ളുന്നതിനെതിരേ അധികാരികൾക്ക് നിരന്തരം പരാതി നൽ കിയിട്ടും യാതൊരു നടപടിയും എടുത്തിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇതുകാരണം ഭയക്കാതെ ലോഡ് കണക്കിനു മാലിന്യം തള്ളുകയാണ് പതിവ്.

കഴിഞ്ഞ ദിവസം രാത്രി അഞ്ചിലധികം ലോഡ് മാലിന്യമാണ് കനാലിൽ ഒഴുക്കിയതെന്നു പറയുന്നു. ഇതേ തുടർന്ന് പഴകുളത്തെ പൊതുപ്രവ ർത്തകരായ എസ്. സജീവ് പഴകുളം, തട്ടത്തിൽ ബദറു ദ്ദീൻ, നൗഷാദ് നെല്ലിവിള കിഴക്കേതിൽ, റഹിം കോഴിശേരി, ഷിഹാബുദ്ദീൻ മുരുങ്ങാല്ലയ്യത്ത് കിഴക്കേതിൽ, നജീബ് തുണ്ടുപറമ്പിൽ, സിദ്ദിഖ് കലതിവിള എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ രംഗത്തെത്തി അധികൃതരോടു പരാതി പറയുകയുമായിരുന്നു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, അടൂർ എസ്ഐ എന്നിവർ സ്ഥലം സന്ദർശിച്ചു. രാത്രികാല പരിശോധനകൾ ശക്തമാക്കി നടപടികളുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.