നെഹ്റു ട്രോഫിയില്‍ നാലാമനായി നിരണം
Sunday, September 29, 2024 3:07 AM IST
തിരുവല്ല: ആവേശം വാനോളം എത്തിയ മത്സരം. തുഴപ്പാടുകളുടെ വ്യത്യാസത്തില്‍ നാലാം സ്ഥാനത്ത് എത്തിയെങ്കിലും നിരണത്തിന് ഇത് അഭിമാന പോരാട്ടം. .4.30.56 സെക്കൻഡുകളുടെ ശരവേഗത്തിലായിരുന്നു നിരണം ഫിനിഷ് ചെയതത്. എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ ഫോട്ടോഫിനിഷിംഗിലാണ് ജലരാജാക്കന്‍മാരായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ വിജയം നേടിയത്.

പത്തനംതിട്ട ജില്ലയുടെ ആദ്യത്തെ കുട്ടനാടന്‍ ചുണ്ടന്‍ രണ്ടാമങ്കത്തിലാണ് കരുത്ത് കാട്ടിയത്. കഴിഞ്ഞ വര്‍ഷം ആദ്യമായി നീരണഞ്ഞതിനുശേഷം ആലപ്പുഴ പുന്നമടക്കായലില്‍ നടന്ന നെഹ്റുട്രോഫി മത്സരത്തില്‍ കെ.ജി. ഏബ്രഹാം ക്യാപ്റ്റനായി നിരണം ബോട്ട് ക്ലബ്ബിന്‍റെ പേരില്‍ മത്സരിക്കുകയും ഏഴാം സ്ഥാനത്തിനര്‍ഹമായി.

ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) മത്സരത്തിനു യോഗ്യത നേടുകയും ചെയ്തു. തുടര്‍ന്നു മാന്നാര്‍ മഹാത്മാ ജലോത്സവത്തില്‍ ഒന്നാമതും കന്നേറ്റി ജലോത്സവത്തില്‍ രണ്ടാം സ്ഥാനവും നേടിയിരുന്നു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലക്കാര്‍ക്കൊപ്പം മണിപ്പുരില്‍നിന്നുള്ള 22 യുവാക്കളും ക്ലബ്ബിനായി തുഴയെറിയുന്നു.

നീരേറ്റുപുറം പാലത്തിനു സമീപം പമ്പയാറ്റിലാണ് രാവിലെയും വൈകിട്ടും പരിശീലനം. 2025ല്‍ നിരണംകാര്‍ മാത്രം തുഴയുന്ന ടീമിനെയിറക്കുകയെന്നതാണ് ലക്ഷ്യമെന്ന് വള്ളസമിതി വൈസ് പ്രസിഡന്‍റ് കൂടിയായ റോബി തോമസ് പറഞ്ഞു.