ജനറൽ ആശുപത്രി ലിഫ്റ്റ് പുനഃസ്ഥാപിച്ചില്ല; ശോച്യാവസ്ഥയിൽ ബി ആൻഡ് സി ബ്ലോക്ക്
Sunday, September 29, 2024 3:07 AM IST
പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രണ്ടാഴ്ചയിലേറെയായി തകരാറിലാണ്ടു കിടക്കുന്ന ലിഫ്റ്റിന്‍റെ പ്രവർത്തനം ഇനി പുനഃസ്ഥാപിക്കാനായില്ല. പ്രധാന വാർഡുകളും ശസ്ത്രക്രിയമുറികളും സ്ഥിതി ചെയ്യുന്ന ബി ആൻഡ് സി ബ്ലോക്കിലെ ലിഫ്റ്റ് സംവിധാനമാണ് നിലച്ചത്.

അത്യാഹിത, ഒപി ബ്ലോക്കുകളുടെ നിർമാണം ആരംഭിച്ചതോടെ ജനറൽ ആശുപത്രിയിലെ പ്രധാന വാർഡുകളെല്ലാം ബി ആൻഡ് സി ബ്ലോക്കിലാണ്. ഈ കെട്ടിടമാകട്ടെ അതീവ ശോച്യാവസ്ഥയിലുമാണ്. കഴിഞ്ഞ 13 മുതൽ ലിഫ്റ്റ് പൂർണമായി പ്രവർത്തിക്കുന്നില്ല. കെട്ടിടത്തിലെ മറ്റൊരു ലിഫ്റ്റ് നേരത്തേതന്നെ തകരാറിലാണ്.

പ്രവർത്തിച്ചുവന്നിരുന്ന ലിഫ്റ്റ് തുറക്കാൻ വൈകിയതോടെ ആരോ വാതിൽ കുത്തിത്തുറന്നതാണ് ഇപ്പോഴത്തെ തകരാറിനു കാരണം. ഇതോടെ ലിഫ്റ്റിന്‍റെ വാതിൽ പൂർണമായി മാറ്റി സ്ഥാപിക്കേണ്ട സ്ഥിതിയായി. വാറന്‍റിയും നഷ്ടമായി. മാറ്റി സ്ഥാപിക്കേണ്ട യന്ത്രഭാഗങ്ങൾ ലഭിക്കാത്തതാണ് ലിഫ്റ്റ് പ്രവർത്തനം പുനഃസ്ഥാപിക്കാൻ വൈകുന്നത്. ഹൈദരാബാദിൽ നിന്നുവേണം യന്ത്രഭാഗങ്ങളിലെത്തിക്കേണ്ടതെന്നു പറയുന്നു.

ലിഫ്റ്റ് പുനഃസ്ഥാപിക്കുന്നതിലേക്ക് ആവശ്യമായ പണം ബന്ധപ്പെട്ട കന്പനിക്ക് അടച്ചിട്ടുള്ളതായി പറയുന്നു. എന്നാലും പണികൾ വൈകുന്നത് രോഗികളെയും ജീവനക്കാരെയും അസ്വസ്ഥരാക്കിയിട്ടുണ്ട്.

ആവശ്യത്തിനു സ്ട്രെക്ച്ചറുകളും ഇല്ലാത്തതിനാൽ ഓപ്പറേഷൻ കഴിഞ്ഞവർ ഉൾപ്പെടെ രോഗികളെ ജീവനക്കാർ വാർഡുകളിൽ എത്തിക്കുന്നത് ഇരുവശത്തും കമ്പുകളിട്ട് തുണി കൂട്ടിക്കെട്ടി താത്കാലിക സ്ട്രെക്ച്ചർ തയാറാക്കി ഇതിൽ കിടത്തിയാണ്. രോഗികൾ ഇതിൽ ചുരുണ്ടു കൂടികിടക്കണം. പ്രതിഷേധിക്കുന്നവരെ ജീവനക്കാരും ഉപേക്ഷിക്കും. പിന്നീട് ബന്ധുക്കൾ വേണം താങ്ങിയെടുത്ത് താഴെ എത്തിക്കാൻ.

മൂന്നാം നിലയിലാണ് ലേബർ റൂം അടക്കം ഓപ്പറേഷൻ തിയറ്ററുകൾ. ശസ്ത്രക്രിയ കഴിഞ്ഞവരെ കിടത്തുന്ന വാർഡ് താഴെയാണ്. ഇത്തരത്തിലെ സാഹചര്യത്തിൽ ഒരു ദിവസം പോലും ലിഫ്റ്റ് ഇല്ലാതെ ആശുപത്രി പ്രവർത്തിക്കാനാകില്ല.

രോഗികളെ ചുമന്ന് ജീവനക്കാരുടെ നടുവൊടിയുകയാണ്. ഓപ്പറേഷൻ കഴിഞ്ഞവരെയും നട്ടെല്ലിന് തകരാർ സംഭവിച്ചവരെയുമൊക്കെ തുണി കൊണ്ടുള്ള സ്ട്രെക്ച്ചറിൽ കിടത്തിയാണ് താഴത്തെ നിലയിൽ കൊണ്ടുവരുന്നത്.

ബി ആൻഡ് സി ബ്ലോക്ക് അത്യാസന്ന നിലയിൽ

ജനറൽ ആശുപത്രിയിലെ ബി ആൻഡ് സി ബ്ലോക്കിന്‍റെ ശോച്യാവസ്ഥയെ സംബന്ധിച്ച പഠനങ്ങൾ തുടങ്ങിയിട്ട് നാളുകളേറെയായി. ഒപി, അത്യാഹിത വിഭാഗങ്ങൾക്കായി പുതിയ കെട്ടിടങ്ങൾ പണിയുന്നതിലേക്ക് നിലവിലുണ്ടായിരുന്ന പ്രധാന കെട്ടിടം പൊളിച്ചതിനു പിന്നാലെ എല്ലാ സംവിധാനങ്ങളും ബി ആൻഡ് സി ബ്ലോക്കിലേക്കാണ് മാറ്റിയത്.

ഈ കെട്ടിടത്തിന് കാലപ്പഴക്കം ഏറെയില്ലെങ്കിലും ബലക്ഷയം അടക്കമുള്ള പ്രശ്നങ്ങളുണ്ട്. ഇതു പരിഹരിക്കാൻ നാലു കോടി രൂപ അനുവദിച്ചിട്ടു വർഷം ഒന്നായെങ്കിലും പണികൾ തുടങ്ങിയിട്ടില്ല. കെട്ടിടത്തിന്‍റെ ശോച്യാവസ്ഥയെക്കുറിച്ച് പൊതുമരാമത്ത് കെട്ടിട വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പഠനത്തിന്‍റെ റിപ്പോർട്ടും പുറംലോകം കണ്ടില്ല.

പിന്നീട് ഒരു എൻജിനിയറിംഗ് കോളജ് വിദ്യാർഥികൾ നൽകിയ പഠന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കെട്ടിടത്തിന്‍റെ തകരാറുകൾ പരിഹരിച്ച് മുന്പോട്ടു പോകാമെന്നു കണ്ടെത്തിയിരുന്നു. ഇതിനായാണ് ആരോഗ്യവകുപ്പ് പണവും അനുവദിച്ചത്. കൂടാതെ എച്ച്എംസി ഫണ്ടും ഇതിനായി വിനിയോഗിക്കാനാകും. ടെൻഡർ നടപടികളിലേക്ക് ഉടൻ കടക്കുമെന്നാണ് പറയുന്നത്.

നിർമാണത്തിലെ പോരായ്മമൂലം കെട്ടിടത്തിന്‍റെ കോൺക്രീറ്റ് ബീമുകൾ അടക്കം പൊളിഞ്ഞിട്ടുണ്ട്. കെട്ടിടത്തിനു കുലുക്കമുണ്ടെന്നും ആക്ഷേപമുയർന്നു. ഇതു സംബന്ധിച്ച് പൊതുമരാമത്ത്കെട്ടിട വിഭാഗം പരിശോധന നടത്തിയിരുന്നു.

ഡോക്‌ടേഴ്സ് ലെയ്നിൽ കുരുക്ക്

ആശുപത്രിയുടെ പ്രധാന കവാടം പത്തുമാസത്തിലേറെയായി അടച്ചിട്ടിരിക്കുകയാണ്. നിർമാണ ജോലികൾ കാര്യക്ഷമമല്ലെങ്കിലും വാതിൽ അടച്ചതോടെ പ്രവേശനം ഡോക്‌ടേഴ്സ് ലെയ്ൻ വഴിയായി. ഇതോടെ ആ പാതയിൽ ഗതാഗതക്കുരുക്കും ഏറി. ഓടകൾ അടക്കം ശോച്യാവസ്ഥയിലായതിനാൽ കാൽനടക്കാരും ബുദ്ധിമുട്ടിലാണ്. സന്ധ്യ കഴിഞ്ഞാൽ വെളിച്ചവുമില്ല.

ആംബുലൻസ് അടക്കം ആശുപത്രി മുറ്റത്തേക്ക് ഡോക്‌ടേഴ്സ് ലെയ്ൻ വഴിയാണ് വരുന്നത്. ആശുപത്രിയുടെ പ്രധാന കവാടം അടച്ചിട്ടത് പണികളുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങളുടെ പേരിലാണെന്നു പറയുന്നു. പൈലിംഗ് ജോലികൾ നടക്കുന്ന ഭാഗത്തുകൂടി കാൽനട യാത്രയോ വാഹനഗതാഗതമോ അനുവദിക്കാനാകില്ല.

എന്നാൽ വഴി അടഞ്ഞതോടെ ആശുപത്രി പരിസരത്തെ വ്യാപാരികൾ ഏറെ ബുദ്ധിമുട്ടിലായി. രോഗികളും കൂട്ടിരിപ്പുകാരും ഈ പാത ഉപയോഗിക്കാതായതോടെ ആശുപത്രി ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ആരും എത്താതെയായി. ഈ ഭാഗത്തെ മെഡിക്കൽ സ്റ്റോറുകൾ, ലാബുകൾ എന്നിവിടങ്ങളിലും ബിസിനസ് കുറഞ്ഞു.