ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി
Sunday, September 29, 2024 6:24 AM IST
കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ കാര്‍ കയറ്റി മൈനാഗപ്പള്ളി പഞ്ഞിപുല്ലുംവിളയില്‍ കുഞ്ഞുമോ(47)ളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാംപ്രതി നെയ്യാറ്റിന്‍കര സ്വദേശി ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. തിങ്കളാഴ്ച വിധി പറയും. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജി. ഗോപകുമാറാണ് കേസ് പരിഗണിക്കുന്നത്. കോടതിയുടെ ആവശ്യപ്രകാരം പോലീസ് ഇന്നലെ കേസ് ഡയറി ഹാജരാക്കി.

നരഹത്യാകുറ്റം ശ്രീക്കുട്ടിക്ക് എതിരെ നിലനില്‍ക്കുന്നതല്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. കാറിന്‍റെ പിന്‍സീറ്റിലായിരുന്ന ശ്രീക്കുട്ടി ഒരു തരത്തിലുമുള്ള പ്രേരണയും ചെയ്തിട്ടില്ലെന്നും ഒന്നാം പ്രതി മുഹമ്മദ് അജ്മല്‍ സ്വയം കാര്‍ മുന്നോട്ട് എടുത്തതാണെന്നും പ്രതിഭാഗം വാദിച്ചു.

എന്നാല്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത പ്രോസിക്യൂഷന്‍ പ്രതികള്‍ മദ്യപിച്ചതിന്‍റെ വൈദ്യപരിശോധന റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കി. അപകടത്തെ രണ്ടായി കാണണമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ആദ്യത്തേത് വാഹനാപകടമാണ്.

എന്നാല്‍ ഇതിനു ശേഷം കാര്‍ ശക്തമായി മുന്നോട്ട് എടുത്തതാണ് കുഞ്ഞുമോള്‍ മരിയ്ക്കാന്‍ കാരണം. ശ്രീക്കുട്ടിയുടെ പ്രേരണയിലാണ് ഒന്നാം പ്രതി കാര്‍ മുന്നോട്ട് എടുത്തെതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കൊല്ലപ്പെട്ട കുഞ്ഞുമോളുടെ വീട്ടുകാര്‍ക്കായി ഹാജരായ അഭിഭാഷകനും ശ്രീക്കുട്ടിക്ക് ജാമ്യം നൽകുന്നതിനെ എതിര്‍ത്തു.

പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ നിയാസും പ്രതിക്കുവേണ്ടി അഭിഭാഷകരായ സി. സജീന്ദ്രകുമാര്‍, ലിഞ്ജു സി. ഈപ്പന്‍, സിനി പ്രദീപ്, അതിര കൃഷ്ണന്‍, വിഷ്ണുപ്രിയ, ലക്ഷമി കൃഷ്ണ, ആര്യ കൃഷ്ണന്‍ എന്നിവരും കുഞ്ഞുമോളുടെ വീട്ടുകാര്‍ക്കു വേണ്ടി അനുപ് കെ ബഷീര്‍, സുരേഷ് കണിച്ചേരി എന്നിവരും ഹാജരായി.

15 ന് വൈകുന്നേരം 5.45-ന് മൈനാഗപ്പള്ളി ആനൂര്‍ക്കാവിലായിരുന്നു അപകടം. ഇടക്കുളങ്ങര പുന്തല തെക്കതില്‍ മുഹമ്മദ് അജ്മല്‍ ആണ് ഒന്നാം പ്രതി. അജ്മലിന്‍റെ ജാമ്യാപേക്ഷ ശാസ്താംകോട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മന:പൂര്‍വമായ നരഹത്യക്കാണ് ഇരുവര്‍ക്കും എതിരെ കേസ് എടുത്തിരിക്കുന്നത്.