നഗരസഭയുടെ വാക്ക് പാഴായി: ഇൻഡോർ സ്റ്റേഡിയം തുറന്നില്ല
Saturday, September 28, 2024 6:25 AM IST
അനിൽ പന്തപ്ലാവ്

പുനലൂര്‍: ഉദ്ഘാടനം ചെയ്തിട്ടും ഒരു വര്‍ഷമായി അടഞ്ഞുകിടക്കുന്ന പുനലൂര്‍ ചെമ്മന്തൂരിലെ ഇന്‍ഡോര്‍ സ്റ്റേഡിയം സെപ്റ്റംബര്‍ രണ്ടാംവാരം തുറക്കുമെന്ന നഗരസഭയുടെ വാഗ്ദാനം പാഴായി.

വിവിധ സാങ്കേതിക പ്രശ്നങ്ങളിൽ തട്ടി സ്റ്റേഡിയം തുറക്കൽ അനിശ്ചിതമായി വൈകുകയാണ്. ഈ മാസം അവസാനവാരത്തിൽ സ്റ്റേഡിയം തുറക്കുന്നത് സംബന്ധിച്ച് ആലോചിക്കുമെന്ന് നഗരസഭാ വൃത്തങ്ങൾ പറയുന്നു.

ഇക്കഴിഞ്ഞ ജൂലായിൽ സ്റ്റേഡിയം സന്ദര്‍ശിച്ച സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ (എസ്കെഎഫ്) പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നഗരസഭാ ചെയർപേഴ്സൺ കെ. പുഷ്പലതയാണ് സെപ്റ്റംബർ രണ്ടാം വാരം സ്റ്റേഡിയം തുറക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ ഇതുപ്രകാരമുള്ള നടപടികൾ സമയബന്ധിതമായി നടന്നില്ല.

സ്റ്റേഡിയത്തിൽ വായു ബഹിർഗമന സംവിധാനം സജ്ജമാക്കുന്നതുൾപ്പെടെയുള്ള ജോലികൾ കൂടി ഉൾക്കൊള്ളിച്ച് സാങ്കേതിക സമിതി സർക്കാരിന് പുതിയ പദ്ധതി സമർപ്പിച്ചതായി നഗരസഭാ അധികൃതർ പറയുന്നു. 43 ലക്ഷത്തോളം രൂപ ചെലവഴിച്ച് സ്റ്റേഡിയത്തിനുള്ള ഉപകരണങ്ങള്‍ (പോര്‍ട്ടബിള്‍ എക്യുപ്‌മെന്‍റ്) വാങ്ങാനെടുത്ത തീരുമാനവും നടപ്പാക്കാനുണ്ട്.

'കിഫ്ബി'യില്‍ നിന്ന് അനുവദിച്ച 5.63 കോടി രൂപ ചെലവഴിച്ച് സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റും നഗരസഭയും ചേര്‍ന്ന് നിർമിച്ചതാണ് ഇന്‍ഡോര്‍ സ്റ്റേഡിയം. 2020 ജൂലായില്‍ ആരംഭിച്ച് രണ്ടരക്കൊല്ലം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി കഴിഞ്ഞ കൊല്ലം ജൂണില്‍ ഉദ്ഘാടനം ചെയ്തു.

എന്നാല്‍ സ്റ്റേഡിയം നിര്‍മിച്ച ഭൂമി ചതുപ്പ് നിലമാണെന്ന നിലയില്‍ ഇതിന് കെട്ടിട നമ്പര്‍ ലഭിച്ചില്ല. സ്റ്റേഡിയത്തിലേക്കുള്ള ഉപകരണങ്ങളും വാങ്ങിയില്ല. ഇതുമൂലമാണ് ഒരു വര്‍ഷം പിന്നിട്ടിട്ടും സ്റ്റേഡിയം തുറക്കാന്‍ കഴിയാതിരുന്നത്. എന്നാല്‍ കെട്ടിട നമ്പര്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ഏകദേശം പൂർത്തിയായെന്ന് നഗരസഭാ അധികൃതർ പറയുന്നു.

ഈമാസം സ്പോർട്സ് കേരള ഫൗണ്ടേഷൻ പ്രതിനിധികളുടേയും കിഫ്ബി അധികൃതരുടെയും സ്റ്റേഡിയം നിർമാണത്തിന് മേൽനോട്ടം വഹിച്ച പൊതുമേഖലാ സ്ഥാപനമായ കിറ്റ്കോ ഉദ്യോഗസ്ഥരുടേയും യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ടെന്ന് നഗരസഭാ ചെയർപേഴ്‌സൺ അറിയിച്ചു.

യോഗ തീരുമാനപ്രകാരം നടപടികൾ പൂർത്തിയാക്കി സ്റ്റേഡിയം തുറന്നുനൽകുമെന്ന് അവർ കൂട്ടിച്ചേർത്തു.