പാപ്പച്ചൻ കൊലപാതകം; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
Saturday, September 28, 2024 6:25 AM IST
കൊല്ലം: നിക്ഷേപം തട്ടിയെടുക്കാൻ ബിഎസ്എന്‍എല്‍ റിട്ട. ഉദ്യോഗസ്ഥന്‍ കൈരളിനഗര്‍ കുളിര്‍മയില്‍ സി. പാപ്പച്ചനെ (82) കൊലപ്പെടുത്തിയ കേസില്‍ ഒന്ന് മുതല്‍ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ജി. ഗോപകുമാര്‍ തള്ളി.

കൊല്ലം മുണ്ടയ്ക്കല്‍ ഉദയമാര്‍ത്താണ്ഡപുരം ചേരിയില്‍ എഫ്എഫ്ആര്‍എ നഗര്‍ 12 അനിമോന്‍ മന്‍സിലില്‍ (പുതുവല്‍ പുരയിടം) അനിമോന്‍ (44), കൊല്ലം ഈസ്റ്റ് ആശ്രാമം ചേരിയില്‍ ശാസ്ത്രിനഗര്‍ പോളച്ചിറ പടിഞ്ഞാറ്റതില്‍ മാഹിന്‍ (45), തേവള്ളി ചേരിയില്‍ സരിത (46) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. പാപ്പച്ചന്‍റേത് അപകട മരണമാണെന്നും കൊലപാതകമല്ലെന്നും പോലീസിന്‍റെ കണ്ടെത്തലുകള്‍ തെറ്റാണെന്നായിരുന്നു പ്രതിഭാഗ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്.

പ്രോസിക്യൂഷന് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ സിസിന്‍ ജി. മുണ്ടയ്ക്കല്‍ ജാമ്യം നൽകുന്നതിനെ എതിര്‍ത്തു. കൊലപാതകമാണെന്നും പ്രതികളുടെ പങ്ക് വെളിപ്പെടുത്തുന്ന കൃത്യമായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

മേയ് 23 ഉച്ചയ്ക്കാണ് ആശ്രാമം ശ്രീനാരായണ ഗുരു സമുച്ചയത്തിനു സമീപമുള്ള വിജനമായ റോഡില്‍ ആണ് അനിമോന്‍ ഓടിച്ച കാറിടിച്ച് പാപ്പച്ചനു ഗുരുതരമായി പരുക്കേറ്റത്. ചികിത്സയിലിരിക്കേ പാപ്പച്ചന്‍ മരിച്ചു. പിതാവിന്‍റെ സാമ്പത്തിക ഇടപാടില്‍ സംശയം ഉന്നയിച്ച് പാപ്പച്ചന്‍റെ മകള്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണ് ആസൂത്രിതമായി നടത്തിയ കൊലപാതകമെന്നു തെളിഞ്ഞത്.